മലയോരത്തെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുമൃഗശല്യം
BY fousiya sidheek7 Jun 2017 6:29 AM GMT
fousiya sidheek7 Jun 2017 6:29 AM GMT
ചെറുപുഴ: മലയോര മേഖലയിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ക്ക് പുറമെ ജനവാസ കേന്ദ്രങ്ങളിലും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി. കാട്ടുപന്നി, കുറുക്കന്, കുരങ്ങ്, മുള്ളന്‍പന്നി, കീരി തുടങ്ങിയവയുടെ ശല്യമാണ് ഏറെയും. നേരത്തെ കാട്ടുപന്നികളുടെയും മറ്റും ആക്രമണമില്ലാതിരുന്ന പ്രദേശങ്ങളില്‍ പോലും ഇവ കൂട്ടമായെത്തി കൃഷികള്‍ നശിപ്പിക്കുകയാണ്. ഇത്തരത്തില്‍ കുരങ്ങുകളുടെ വിഹാരകേന്ദ്രമാണ് പുളിങ്ങോം പാലം. നേരത്തെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമേ ഇവയുടെ ശല്യമുണ്ടായിരുന്നുള്ളൂ. കേരള-കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍ കപ്പ, ചേന, ചേമ്പ്, മധുരക്കിഴങ്ങ്, വാഴ തുടങ്ങിയ ഇടവിള കൃഷികളും തെങ്ങിന് തൈകളുമാണ് ഇവ നശിപ്പിക്കുന്നത്. ചെറുപുഴ, പെരിങ്ങോം, ഉദയഗിരി, ആലക്കോട്, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ കുടിയേറ്റ ഗ്രാമപ്രദേശങ്ങളിലാണ് പന്നികളുടെ ശല്യം. രാത്രികാലങ്ങളില്‍ ഭക്ഷണം തേടിയിറങ്ങുന്ന കാട്ടുമൃഗങ്ങള്‍ വഴിയാത്രക്കാര്‍ക്കും ചെറുവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും ഭീഷണിയാണ്. കീരിയുടെയും കുറുക്കന്റെയും ശല്യം മൂലം കോഴികളെ വളര്‍ത്താന്‍ സാധിക്കുന്നില്ലെന്നു വീട്ടമ്മമാര്‍ പറയുന്നു. എന്നാല്‍ കാട്ടില്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വരുമ്പോഴാണ് ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷികള്‍ നശിപ്പിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. കാട്ടുമൃഗങ്ങളുടെ ആക്രമണം തടയണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് മലയോര കര്‍ഷകര്‍ പറയുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT