മരുന്ന് വാങ്ങാനെത്തിയ 13കാരിയെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്

തുലഖ്‌നോ: ക്ലിനിക്കില്‍ മരുന്ന് വാങ്ങാനെത്തിയ 13കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി. മുസഫര്‍ നഗറിലെ ക്ലിനിക്കില്‍ മരുന്ന് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ തടവിലാക്കിയ ശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി ഡോക്ടര്‍ പീഡിപ്പിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.  തടവിലായിരുന്ന പെണ്‍കുട്ടി രക്ഷപ്പെട്ട്  പിതാവിനോട് സംഭവം പറഞ്ഞു. തുടര്‍ന്ന് പിതാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
പരാതിയെ തുടര്‍ന്ന്് ഡോക്ടര്‍ സോനു വര്‍മയെ അറസ്റ്റ് ചെയ്തതായും ക്ലിനിക്ക് പൂട്ടിയതായും പോലിസ് പറഞ്ഞു.  ഡോക്ടര്‍ മയക്കുമരുന്ന് കൊടുത്ത ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായി—രുന്നുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
അതേസമയം, ബനിയാത്തര്‍ പ്രദേശത്ത് 11കാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അജ്ഞാതനെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവമുണ്ടയത്. ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങി ല്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങ വേയാണ് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.  പെണ്‍കുട്ടി പ്രധിഷേധിച്ചപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ നോക്കിയതായി പോലിസ് പറഞ്ഞു.
ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി  സംഭവം അറിയിച്ചു. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി.  പെണ്‍കുട്ടിയെ ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായും പ്രതിക്കായി തിരച്ചില്‍ നടത്തുന്നതായും പോലിസ് പറഞ്ഞു. കുട്ടികള്‍ക്കെതിരേ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്് നിരവധി ലൈംഗിക പീഡന കേസുകളാണ് റിപോര്‍ട്ട് ചെയ്യുന്നത്്്. ശനിയാഴ്ച മാത്രം അഞ്ച്്് ലൈംഗിക പീഡനകേസുകളാണ് പുറത്ത്് വന്നത്.
Next Story

RELATED STORIES

Share it