മരുന്നുവിതരണത്തില്‍ ഔഷധിയുടെ അനാസ്ഥ; രോഗികള്‍ക്ക് ദുരിതം
BY kasim kzm26 Jun 2018 4:40 AM GMT
kasim kzm26 Jun 2018 4:40 AM GMT
ഇരിക്കൂര്‍: കാലവര്‍ഷം ശക്തിപ്പെട്ടുകയും മഴക്കാല ചികില്‍സ വര്‍ധിക്കുകയും ചെയ്തിട്ടും ആയുര്‍വേദ ഡിസ്പെന്‍സറികളിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി കാണിക്കുന്ന അനാസ്ഥ കാരണം രോഗികള്‍ മടങ്ങുന്നു.
മരുന്നുകള്‍ക്ക് ആവശ്യമായ ലക്ഷങ്ങള്‍ ഓരോ ഗ്രാമപഞ്ചായത്തുകളും മുന്‍കൂട്ടി 2017 നവമ്പര്‍ മാസത്തില്‍ തന്നെ ഔഷധി കമ്പനിക്ക് ചെക്ക് മുഖേന അടച്ചിരുന്നു. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും ആയുര്‍വേദ ആശുപത്രികളില്‍ മരുന്ന് എത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതരും ഗ്രാമപ്പഞ്ചായത്ത്, നഗരസഭ അധികതരും പരാതിപ്പെടുന്നു.
കാലവര്‍ഷം തുടങ്ങിയതോടെ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ കീഴില്‍ മിക്ക പഞ്ചായത്തുകളിലും ആയുര്‍വേദ മെഡിക്കല്‍ ക്യാംപുകളും രോഗപ്രതിരോധ ക്യാംപുകളും നടത്തി വരുന്നതിനിടെയാണ് രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നുകള്‍ നല്കാനാവാതെ തദ്ദേശ സ്ഥാപന അധികൃതരും ആയുര്‍വേദ ആശുപത്രിയിലെ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുന്നത്. ആയുര്‍വേദ ആശുപത്രികളിലേക്ക് കഷായം, അരിഷ്ടം, തൈലം, ലേഹ്യം, ഗുളിക, ചൂര്‍ണം എന്നിവ വിതരണം ചെയ്യുന്നത് ഔഷധിയാണ്. രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പടരുന്നതും മരുന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതുമായ മഴക്കാലത്ത് പോലും മരുന്നുവിതരണം ചെയ്യാത്തത് രോഗികള്‍ക്ക് ദുരിതം വര്‍ധിപ്പിക്കുകയാണ്.
പണമടച്ച് എട്ടുമാസം കഴിഞ്ഞിട്ടും മരുന്ന് വിതരണം ചെയ്യാത്ത ഔഷധിയുടെ നടപടിയില്‍ പഞ്ചായത്ത്, നഗരസഭ അധികൃതരും ആശുപത്രി അധികൃതരും മേലധികാരികള്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.
മരുന്നുകള്‍ക്ക് ആവശ്യമായ ലക്ഷങ്ങള്‍ ഓരോ ഗ്രാമപഞ്ചായത്തുകളും മുന്‍കൂട്ടി 2017 നവമ്പര്‍ മാസത്തില്‍ തന്നെ ഔഷധി കമ്പനിക്ക് ചെക്ക് മുഖേന അടച്ചിരുന്നു. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും ആയുര്‍വേദ ആശുപത്രികളില്‍ മരുന്ന് എത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതരും ഗ്രാമപ്പഞ്ചായത്ത്, നഗരസഭ അധികതരും പരാതിപ്പെടുന്നു.
കാലവര്‍ഷം തുടങ്ങിയതോടെ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ കീഴില്‍ മിക്ക പഞ്ചായത്തുകളിലും ആയുര്‍വേദ മെഡിക്കല്‍ ക്യാംപുകളും രോഗപ്രതിരോധ ക്യാംപുകളും നടത്തി വരുന്നതിനിടെയാണ് രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നുകള്‍ നല്കാനാവാതെ തദ്ദേശ സ്ഥാപന അധികൃതരും ആയുര്‍വേദ ആശുപത്രിയിലെ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുന്നത്. ആയുര്‍വേദ ആശുപത്രികളിലേക്ക് കഷായം, അരിഷ്ടം, തൈലം, ലേഹ്യം, ഗുളിക, ചൂര്‍ണം എന്നിവ വിതരണം ചെയ്യുന്നത് ഔഷധിയാണ്. രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പടരുന്നതും മരുന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതുമായ മഴക്കാലത്ത് പോലും മരുന്നുവിതരണം ചെയ്യാത്തത് രോഗികള്‍ക്ക് ദുരിതം വര്‍ധിപ്പിക്കുകയാണ്.
പണമടച്ച് എട്ടുമാസം കഴിഞ്ഞിട്ടും മരുന്ന് വിതരണം ചെയ്യാത്ത ഔഷധിയുടെ നടപടിയില്‍ പഞ്ചായത്ത്, നഗരസഭ അധികൃതരും ആശുപത്രി അധികൃതരും മേലധികാരികള്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT