World

മരിയ എസ്പിനോസ ഗാര്‍സെസ് യുഎന്‍ പൊതുസഭ അധ്യക്ഷ

ന്യൂയോര്‍ക്ക്: 193 അംഗങ്ങളുള്ള ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ പുതിയ പ്രസിഡന്റായി ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രിയായ മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് തിരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ 73 വര്‍ഷത്തെ ചരിത്രത്തില്‍ തലപ്പത്തെത്തുന്ന നാലാമത്തെ വനിതയാണ്  എസ്പിനോസ.
അടുത്ത ജനറല്‍ അസംബ്ലിയില്‍ എസ്പിനോസ ചുമതലയേല്‍ക്കും. നേരത്തേ 2006ലാണ് ഐക്യരാഷ്ടസഭയില്‍ പ്രസിഡന്റായി ഒരു വനിത അവസാനമായി സേവനം അനുഷ്ഠിച്ചത്. ബഹറിന്റെ ശെയ്ഖ ഹയാ റാഷിദ് അല്‍ ഖലീഫയായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ചൊവ്വാഴ്ചയാണ് ജനറല്‍ അസംബ്ലി അംഗീകരിച്ചത്. ഗാര്‍സെസ് ഹോണ്ടുറാസിന്റെ സ്ഥിരം പ്രതിനിധി മേരി എലിസബത്ത് ഫ്‌ളോറസ് ഫ്‌ളേക്കിനെ തോല്‍പിച്ചാണ് പ്രസിഡന്റ് പദത്തിലെത്തുന്നത്. 62നെതിരേ 128 വോട്ടാണ് ഗാര്‍സെസ് നേടിയത്.
നിലവിലെ യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് സ്ലോവാക്യയുടെ മിറോസ്ലാവ് ലജ്കാക് സപ്തംബറിലാണ് സ്ഥാനമൊഴിയുക. അന്ന് എസ്പിനോസ ഗാര്‍സെസ് ചുമതലയേല്‍ക്കും.
Next Story

RELATED STORIES

Share it