kozhikode local

മരിച്ച എബിന്റെ കുടുംബത്തിന്റെ ആശങ്ക പരിഹരിക്കണം: എസ്ഡിപിഐ

ഒളവണ്ണ: പാലാഴി ഓട്ടോ തൊഴിലാളിയായിരുന്ന എബിന്റെ മരണത്തോടെ ഏകമകന്‍ നഷ്ടപ്പെട്ട കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പനി മൂര്‍ച്ഛിച്ച് അവശനിലയില്‍ എബിനെ ഒളവണ്ണ ഹെല്‍ത്ത് സെന്ററില്‍ നിന്നും മെഡിക്കല്‍ കോളജില്‍ നിന്നും വളരെ ലാഘവത്തോടെയാണ് തിരിച്ചയച്ചത്.
മെഡിക്കല്‍ കോളജില്‍ നിന്നും തിരിച്ചയച്ച ദിവസം തന്നെയാണ് എബിന്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് എന്നത് അധികൃതരുടെ കടുത്ത അനാസ്ഥയാണ് വെളിവാക്കുന്നത്. നിപാ സ്ഥിരീകരിക്കുന്നത് വരെ കുടുംബത്തിന് ചെലവായ ചികില്‍സാ ചെലവ് ഉടന്‍ അനുവദിച്ച് നല്‍കണമെന്നും എബിന്റെ വീട് സന്ദര്‍ശിച്ച എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് ആവശ്യപ്പെട്ടു.
എബിന്റെ മരണത്തോടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട നിത്യരോഗികളായ മാതാപിതാക്കള്‍ക്ക് ഏക ആശ്രയമായ സഹോദരി അമൃതക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഡിപിഐ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കള്ളിക്കുന്ന്, റഹീസ് മണക്കടവ്, ഹുസൈന്‍ ഇരിങ്ങല്ലൂര്‍, സൈഫു, റാഫി, ശുഹൈബ് എന്നിവര്‍ കുടുംബത്തെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it