Flash News

മരണത്തില്‍ ദുരൂഹത :രണ്ടാം പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തിന് തലച്ചോറില്ല



പത്തനംതിട്ട: തിരുവോണനാളില്‍ വീടിനു സമീപം മരിച്ച നിലയില്‍ കാണപ്പെട്ട പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമണ്ണില്‍ മമ്മരപ്പള്ളി ല്‍ സിന്‍ജോ മോന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ട് ചെയ്തപ്പോള്‍ തലച്ചോറു കാണാനില്ല. തലച്ചോറിന്റെ സ്ഥാനത്തു നനഞ്ഞ തുണിയാണ് ഉണ്ടായിരുന്നത്. ഒമ്പതു സെന്റിമീറ്റര്‍ നീളമുള്ള മുടിയും ഉണ്ടായിരുന്നു തുണിയില്‍. മുകളിലെ നിലയില്‍ രണ്ടു പല്ലും കാണാതായിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു ആദ്യ പോസ്റ്റ്‌മോര്‍ട്ടം. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു രണ്ടാം പോസ്റ്റ്‌മോര്‍ട്ടം. അത്തിക്കയം നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കല്ലറിയില്‍നിന്നാണ് മൃതദേഹം പുറത്തെടുത്തത്. ചീഫ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. രഞ്ജു രവീന്ദ്രന്‍, ഡോ. കെ എ അന്‍വര്‍, ഡോ. ഐശ്വര്യ റാണി എന്നിവരാണ് പോസ്റ്റുമോര്‍ട്ടം ടീമില്‍ ഉണ്ടായിരുന്നത്. സിന്‍ജോമോന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
Next Story

RELATED STORIES

Share it