Flash News

മധ്യവയസ്‌കയെ കൊലപ്പെടുത്തി



കട്ടപ്പന: വെള്ളയാംകുടിയില്‍ തമിഴ്‌നാട് സ്വദേശിനിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു. ലക്ഷംവീട് കോളനിയിലെ വിഘ്—നേഷ് ഭവനില്‍ മുരുകന്റ ഭാര്യ വാസന്തി (50)യാണു കൊല്ലപ്പെട്ടത്. ഇവര്‍ ധരിച്ചിരുന്ന രണ്ടു പവന്റെ മാലയും രണ്ടു മോതിരങ്ങളും മൊബൈ ല്‍ ഫോണും കാണാതായി. ശരീരത്തും മുഖത്തും പരിക്കുണ്ട്. ഭര്‍ത്താവ് മുരുകന്‍ തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ വാസന്തിയെ കാണുകയായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തമിഴ്—നാട് ഉത്തമ പാളയം തേവന്‍പട്ടി സ്വദേശിയായ മുരുകനും കുടുബവും 20 വര്‍ഷമായി വെള്ളയാംകുടി—യിലാണു താമസം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും വീട്ടില്‍ എത്തിയതായി ഇളയ മകന്‍ മൊഴി നല്‍കി.ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു വ്യക്തമായതായി പോലിസ് അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്‍, കട്ടപ്പന ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ്, നെടുങ്കണ്ടം സി ഐ റെജി എം കുന്നിപ്പറമ്പന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കട്ടപ്പന സിഐ വി എസ് അനില്‍ കുമാറാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Next Story

RELATED STORIES

Share it