Pathanamthitta local

മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

കൊടുമണ്‍: ഉറങ്ങിക്കിടന്ന മധ്യവയസ്‌കനെ ഇരുകാലിന്റെയും ഞരമ്പ് മുറിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് പോലിസ് രേഖ പ്പെടുത്തി.
കൈപ്പട്ടൂര്‍ വള്ളിക്കോട് വട്ടമുരുപ്പേല്‍ നാരായണെന്റ മകന്‍ ശങ്കരനെ(50) കൊലപ്പെടുത്തിയ കേസിലാണ് ബന്ധുവായ തറയില്‍ വീട്ടില്‍ പ്രകാശനെ(54)യാണ് അറസ്റ്റ് ചെയ്തത്.  ഇന്ന് കോടതിയില്‍ ഹാജരാക്കും.
വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഇടത്തിട്ട തറയില്‍ ജോര്‍ജിന്റെ വീട്ടിലെ അടുക്കളയോടു ചേര്‍ന്നുള്ള ചായ്പിലാണ് ശങ്കരന്റെ മൃതദേഹം കണ്ടത്. ചായ്പില്‍ ഉറങ്ങിക്കിടന്ന കറിക്കത്തി കൊണ്ട് ശങ്കരന്റെ ഇരുകാലിലെയും ഞരമ്പുകള്‍ മുറിയ്ക്കുകയായിരുന്നു.
ശങ്കരനും പ്രകാശും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ മദ്യപിച്ചശേഷം ഇടത്തിട്ടയിലെ വീടിന്റെ സമീപം ബഹളമുണ്ടായി. പ്രതിയെ അസഭ്യം പറഞ്ഞതിന്റെ പ്രതികാരത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസന്റെ നിഗമനം. സംശയം തോന്നി പ്രകാശിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിച്ചുവെന്ന് പൊലിസ് പറഞ്ഞു.
അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ്, എസ്‌ഐ ആര്‍ രാജീവ് നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരില്‍ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. പത്തനംതിട്ട സ്‌റ്റേഷനില്‍ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രതി താമസിക്കുന്ന സ്ഥലത്തെ സമീപ വീടുകളിലെ വളര്‍ത്തും നായ്ക്കളെയും  മൃഗങ്ങളെയും വെട്ടികൊന്ന കേസും സ്റ്റേഷനില്‍ നിലവിലുണ്ട്.
Next Story

RELATED STORIES

Share it