മധുവിന്റെ കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- എസ്ഡിപിഐ
BY sruthi srt2 March 2018 6:31 AM GMT
X
sruthi srt2 March 2018 6:31 AM GMT
മണ്ണാര്‍ക്കാട്: മധു കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സമിതിയംഗം ഇ എസ് ഖ്വാജാ ഹുസയ്ന്‍, ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി തുടങ്ങിയവര്‍ മധുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയും ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാറും സന്ദര്‍ശിച്ചപ്പോള്‍
മധുവിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ പലതും ഒളിച്ചുവയ്ക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും ശ്രമിക്കുകയാണ്. മര്‍ദനമേറ്റ മധുവിനെ പോലിസ് ജീപ്പില്‍ കയറ്റി ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ദേഹാസ്വാസ്ഥ്യം വന്നതായും മരണം സംഭവിച്ചതായും പോലിസ് പറയുന്നത്. സാഹചര്യത്തെളിവുകളും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടും മധുവിന് പോലിസില്‍ നിന്നു മര്‍ദനമേറ്റെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച മൂന്നു കാമറകളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന വാദം സംശയാസ്പദമാണ്.
കൊലപാതകത്തെ തുടര്‍ന്ന് മര്‍ദനത്തില്‍ പങ്കില്ലാത്തവരും പ്രതിചേര്‍ക്കപ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. ഒമ്പതു വര്‍ഷത്തോളം മാനസികാസ്വാസ്ഥ്യം ബാധിച്ച് മനുഷ്യരില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന മധുവിന് മതിയായ ചികില്‍സ നല്കുന്നതില് വീഴ്ച വരുത്തിയ ട്രൈബല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. മധുവിന്റെ കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു. കെ പി അഷ്റഫ്, എ വൈ കുഞ്ഞുമുഹമ്മദ്, മേരി അബ്രഹാം, ഉസ്മാന് അലനല്ലൂര്‍ തുടങ്ങിയവരും മധുവിന്റെ വീട് സന്ദര്‍ശിച്ചു.
കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയും ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാറും സന്ദര്‍ശിച്ചപ്പോള്‍
മധുവിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ പലതും ഒളിച്ചുവയ്ക്കാനും ഉദ്യോഗസ്ഥരെ രക്ഷിക്കാനും ശ്രമിക്കുകയാണ്. മര്‍ദനമേറ്റ മധുവിനെ പോലിസ് ജീപ്പില്‍ കയറ്റി ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ദേഹാസ്വാസ്ഥ്യം വന്നതായും മരണം സംഭവിച്ചതായും പോലിസ് പറയുന്നത്. സാഹചര്യത്തെളിവുകളും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടും മധുവിന് പോലിസില്‍ നിന്നു മര്‍ദനമേറ്റെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്. പ്രദേശത്ത് വനം വകുപ്പ് സ്ഥാപിച്ച മൂന്നു കാമറകളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന വാദം സംശയാസ്പദമാണ്.
കൊലപാതകത്തെ തുടര്‍ന്ന് മര്‍ദനത്തില്‍ പങ്കില്ലാത്തവരും പ്രതിചേര്‍ക്കപ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. ഒമ്പതു വര്‍ഷത്തോളം മാനസികാസ്വാസ്ഥ്യം ബാധിച്ച് മനുഷ്യരില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന മധുവിന് മതിയായ ചികില്‍സ നല്കുന്നതില് വീഴ്ച വരുത്തിയ ട്രൈബല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം. മധുവിന്റെ കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു. കെ പി അഷ്റഫ്, എ വൈ കുഞ്ഞുമുഹമ്മദ്, മേരി അബ്രഹാം, ഉസ്മാന് അലനല്ലൂര്‍ തുടങ്ങിയവരും മധുവിന്റെ വീട് സന്ദര്‍ശിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT