thrissur local

മദ്യവും മയക്കുമരുന്നുമായി വനിതയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍



തൃശൂര്‍: വരടിയം, കൊട്ടേക്കാട് കരകളില്‍ വ്യാപകമായി മദ്യവും മയക്കുമരുന്നും വില്‍പ്പന നടത്തിപ്പോന്ന മുന്‍ മയക്കുമരുന്നു കേസുകളിലെ പ്രതികളായ വനിതയുള്‍പ്പെടെയുള്ള മൂന്ന് പേര്‍ പിടിയിലായി. കഞ്ചാവ് കടത്തിപോന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു. വരടിയം മൈലാകുളം സ്വദേശിനി തടത്തില്‍ പ്രസീത, ഇവരുടെ മകന്‍ പ്രശാന്ത്, പൊങ്ങണംകാട് സ്വദേശി സുജിത്ത് എന്നിവരെയാണ് ഒന്നര ലിറ്റര്‍ മദ്യവും മുപ്പത് പൊതി കഞ്ചാവുമായി കോലഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവരായിരുന്നു ഇവരുടെ ഇരകള്‍. ബാര്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടിയ പ്രസീതയുടെ മൈലാകുളത്തെ വീട്ടിലാണ് ലഹരി കച്ചവടം നടന്നുവന്നിരുന്നത്. കോലഴി എക്‌സൈസ് സംഘം കഴിഞ്ഞ മാസവും ഇവരെ മുപ്പതു പൊതി കഞ്ചാവുമായി പിടികൂടിയിരുന്നു. പരിസരവാസികള്‍ക്ക് ഭീഷണിയായി അധോലോക സംഘങ്ങള്‍ ഇവരുടെ വീട്ടില്‍ തമ്പടിക്കാറുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ടാഴ്ച്ചയായി ഈ വീടും പരിസരവും എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടി വി റാഫേലിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോലഴി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it