Flash News

മദ്യം വാങ്ങാന്‍ ദമ്പതികള്‍ കുഞ്ഞിനെ വിറ്റു

മദ്യം വാങ്ങാന്‍ ദമ്പതികള്‍ കുഞ്ഞിനെ വിറ്റു
X


റാഞ്ചി: മദ്യം വാങ്ങാന്‍ ദമ്പതികള്‍ ഒന്നരമാസം പ്രായമായ ആണ്‍കുഞ്ഞിനെ വിറ്റു.ത്സാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലാണ് സംഭവം. മദ്യത്തിനടിമകളായ ദമ്പതികല്‍ 45,000 രൂപക്ക് കുഞ്ഞിനെ വിറ്റതായി ശിശുക്ഷേമ സമിതി കണ്ടെത്തി. ബൊക്കാറില്‍ അലക്കുകാരനായി ജോലിചെയ്യുന്ന രാജേഷ് ഹെംബോം എന്ന 30കാരനും   അദ്ദേഹത്തിന്റെ 28കാരിയായ ഭാര്യയും ചേര്‍ന്നാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചെത്തി പോലീസിന് ഇവര്‍ വ്യക്തമായ മറുപടി ലഭിച്ചില്ല.
സന്തോഷ് സാഹിഷ് എന്നയാളാണ് 45,000 രൂപ നല്‍കി ദമ്പതികളില്‍ നിന്നും കുഞ്ഞിനെ വാങ്ങിയത്. ശേഷം ഇയാള്‍ ചക്രധാര്‍പൂരില്‍ താമസിക്കുന്ന 50വയസുകാരനായ മേഘു മഹാതോ എന്നയാള്‍ക്ക് കുഞ്ഞിനെ നല്‍കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദിരേന്ദ്രകുമാര്‍ പറഞ്ഞു. സംഭവത്തില്‍ സന്തോഷിനെയും മഹാതൊയെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളോടെ ശിശുക്ഷേമ സമിതി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി.
ത്സാര്‍ഖണ്ഡിലെ ഗ്രാമീണ മേഖലകളില്‍ ശിശുവ്യാപാരം വര്‍ദിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ദാരിദ്രംമൂലമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ കടത്തുന്നവരും നിര്‍ബ്ബന്ധിത വാടക ഗര്‍ഭധാരണം നടത്തുന്നതുമായ റാക്കറ്റുകള്‍ ഝാര്‍ഖണ്ഡില്‍  ശക്തമാണ്. ആദിവാസി സമൂഹമാണ് ഇവരുടെ ചൂഷണത്തിന് കൂടുതലും ഇരയാകുന്നത്.
Next Story

RELATED STORIES

Share it