kasaragod local

മതസ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌

കാഞ്ഞങ്ങാട്: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കിയതിന്  കാഞ്ഞങ്ങാട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരേ 153 (എ) വകുപ്പ് പ്രകാരം കേസെടുത്തു. ജില്ല പോലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രൂപത്തില്‍ മുദ്രാവാക്യം വിളിയുമായുള്ള പ്രകടനം തിങ്കളാഴ്ച്ച രാവിലെയാണ് നടന്നത്.   ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ചെന്നാരോപിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. 1992 മറന്നോ എന്നും ഹിന്ദുത്വത്തിന് നേരെ വന്നാല്‍ തച്ചുടക്കുമെന്നും ഗുജറാത്ത് ഓര്‍മ്മയുണ്ടാവണമെന്നും പള്ളിയില്‍ കേറി വെട്ടുമെന്നും  ഭീഷണി മുഴക്കിയായിരുന്നു പ്രകടനം.
സംഭവം ഫേസ്ബുക്കില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ലൈവിട്ടതോടെ വൈറലാവുകയും വിവാദമാവുകയുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാറിനെതിരെ കാഞ്ഞങ്ങാട് സമസ്ത കോഡിനേഷന്‍  നടത്തിയ ശരീഅത്ത് സംരക്ഷണ  റാലിയില്‍ പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശമുണ്ടെന്ന് പറഞ്ഞ് നേരിട്ട് അതിന് നേതൃത്വം നല്‍കിയ സമസ്ത നേതാക്കളടക്കമുള്ളവരര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it