Flash News

മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം; നിമിഷയുടെ മാതാവ് സുപ്രീംകോടതിയില്‍

മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കണം; നിമിഷയുടെ മാതാവ് സുപ്രീംകോടതിയില്‍
X


ന്യൂഡല്‍ഹി: കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമയുടെ മാതാവ് ബിന്ദു സുപ്രീംകോടതിയില്‍ ഹരജി നല്‍കി. മതം മാറിയ ശേഷം അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് പറയപ്പെടുന്ന നിമിഷ(ഫാത്തിമ)യുടെ മാതാവ് ബിന്ദുവാണ് കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.
കേരളത്തില്‍ ആസൂത്രിത മതപരിവര്‍ത്തനം നടക്കുന്നതായും അതില്‍ വിദേശപണം എത്തുന്നതായും ബിന്ദു ഹരജിയില്‍ ആരോപിക്കുന്നു. കേരളം ഐഎസിന്റെയും ജിഹാദികളുടെയും താവളമായെന്നും ഹരജിയില്‍ ആരോപണമുണ്ട്. കേരളത്തിലെ നിര്‍ബന്ധിത മതപരിവരത്തനങ്ങള്‍ക്ക് സമാനതകളുണ്ടെന്നും ഇക്കാര്യത്തില്‍ എന്‍ഐഎ, റോ, ഐബി എന്നീ അന്വേഷണ ഏജന്‍സികളെകൊണ്ട് അന്വേഷിപ്പക്കണമെന്നും ബിന്ദു ഹരജിയില്‍ ആവശ്യപ്പെടുന്നു.
ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവിന്റെ ഹര്‍ജി.
അതേസമയം, ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ, കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സു്പ്രീംകോടതിയില്‍ അപേക്ഷ നല്‍കി.
Next Story

RELATED STORIES

Share it