മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പള്ളി അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ ദേവാലയം ഒരു സംഘം അടിച്ചുതകര്‍ത്തു. സിഎസ്‌ഐ സഭയ്ക്കു കീഴില്‍ വരുന്ന അമ്പൂരി കുട്ടമല എച്ച്എംഎസ് ദേവാലയത്തിന് നേരെ കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്.  പ്രാര്‍ഥനാ സാധനങ്ങളും മൈക്ക് സെറ്റും ഫര്‍ണീച്ചറുകളുമടക്കം അടിച്ചുതകര്‍ത്തു. മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വ്യാഴാഴ്ച ഈ പള്ളിയിലെ പുരോഹിതന്‍ അമ്പൂരി സ്വദേശി ലോറസിന് മര്‍ദനമേറ്റിരുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളില്‍ കരോള്‍ സന്ദര്‍ശനം നടത്തിയശേഷം സംഘത്തിലെ ഒരു കുട്ടിയെ രാത്രിയില്‍ വീട്ടിലാക്കാന്‍ കൊണ്ടുപോവുന്നതിനിടെയായിരുന്നു അക്രമം. ഹിന്ദുമത വിശ്വാസികളായ ഈ കുട്ടിയുടെ കുടുംബം അടുത്തിടെ ക്രിസ്ത്യന്‍ മതം സ്വീകരിച്ചിരുന്നു. ലോറസിന്റെ പരാതിയില്‍ കുട്ടമല സ്വദേശികളായ മൂന്നുപേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സൂചന. നെയ്യാര്‍ ഡാം പോലിസ് സ്ഥലത്തെത്തി തെളിവെടുത്തു.
Next Story

RELATED STORIES

Share it