kasaragod local

മതം മാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണം ; പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ മാതാവ് തടസ്സം നില്‍ക്കുന്നുവെന്ന്



കാസര്‍കോട്: പതിനാറുകാരിയായ മകളെ ഫേസ്ബുക്കില്‍ പരിചയപ്പെടുകയും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ച് നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പോലിസ് അറിയിച്ചു.  പെണ്‍കുട്ടിയെ വീട്ടുകാര്‍ എറണാകുളത്ത് വിഎച്ച്പി നടത്തുന്ന ഒരു പഠന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ പെണ്‍കുട്ടിയെ വനിതാ എസ്‌ഐയുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ഇതില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് പോലിസ് പെണ്‍കുട്ടിയില്‍ നിന്നും മാതാവില്‍ നിന്നും വിശദമായ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിനിടെയാണ് മാതാവ് പെണ്‍കുട്ടിയെ എറണാകുളത്തേ വിഎച്ച്പിയുടെ പഠന കേന്ദ്രത്തിലാക്കിയത്. ഇത് കാരണം പെണ്‍കുട്ടിയില്‍ നിന്ന് പോലിസിന് വിശദമായി മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മാതാവിനോട് പെ ണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന് സമ്മതം നല്‍കിയിട്ടില്ല. ഫേസ് ബുക്കുമായി ബന്ധപ്പെട്ട് വന്ന നാല് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലും പ്രത്യേക ടീമും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാതാവ് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കഴമ്പുണ്ടോ എന്ന് അറിയാന്‍ കഴിയുള്ളുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it