മഠത്തില്‍വച്ച് പീഡനശ്രമമുണ്ടായി; രക്ഷപ്പെടാന്‍ ശരീരം പൊള്ളിച്ചെന്ന് ദയാബായി

കോട്ടയം: കന്യാസ്ത്രീയാവാ ന്‍ മഠത്തില്‍ ചേര്‍ന്നിരുന്ന കാലത്ത് പീഡനങ്ങളെ ചെറുക്കാ ന്‍ ശരീരം സ്വയം പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്നു സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയുടെ വെളിപ്പെടുത്തല്‍.
താന്‍ ഏറ്റവുമധികം ബഹുമാനിച്ചിരുന്ന വ്യക്തിയില്‍നിന്നാണ് തനിക്ക് മോശം അനുഭവമുണ്ടായത്. തനിച്ചായ സാഹചര്യത്തില്‍ വൈദികനായ ഒരാള്‍ കടന്നുപിടിച്ചു. കുതറിരക്ഷപ്പെട്ട തന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. പ്രായത്തില്‍ മുതിര്‍ന്ന അദ്ദേഹത്തി ല്‍നിന്ന് ഒരിക്കല്‍ പോലും അത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. ഇതേ അനുഭവം പിന്നീടുണ്ടാവാതിരിക്കാനാണ് മെഴുകുതിരി ഉപയോഗിച്ച് ശരീരം പൊള്ളിച്ച് മുറിവുണ്ടാക്കിയത്. മുറിവുകള്‍ ഉണങ്ങാതെ വ്രണമാവുമ്പോള്‍ പീഡനത്തില്‍ നിന്നു രക്ഷകിട്ടുമായിരുന്നെന്നു കരുതിയെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദയാബായി പറഞ്ഞു. മഠത്തില്‍ പോവുന്നതിനു മുമ്പ് ഇതേപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ല. സംഭവിച്ചതിനെക്കുറിച്ച് മഠത്തില്‍ ആരോടും പറയാന്‍ കഴിയില്ലായിരുന്നു.
പെട്ടെന്നുണ്ടായ സംഭവത്തില്‍ ഭയന്ന തന്റെ മാനസികാവസ്ഥ വിവരിക്കാന്‍ സാധിക്കില്ല. ഇത്തരമൊരു സംഭവം തുടര്‍ന്നുമുണ്ടാവുമോയെന്നായിരുന്നു പേടി.
കുറവിലങ്ങാട്ടെ കന്യാസ്ത്രീ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോഴും എന്തുകൊണ്ടു പറഞ്ഞില്ലെന്നൊരു നിര്‍ണായക ചോദ്യമുണ്ട്. എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ ആരോടും പറയാന്‍ കഴിയില്ലെന്നാണ് തനിക്ക് തോന്നുന്നത്. കുമ്പസാരക്കൂട്ടില്‍ പോലും ഇത്തരം അനുഭവങ്ങള്‍ നമുക്ക് വെളിപ്പെടുത്താന്‍ സാധിക്കില്ല. ഇപ്പോള്‍ കന്യാസ്ത്രീകളില്‍ ചിലര്‍ പ്രതിഷേധിക്കാന്‍ സന്നദ്ധമായതില്‍ സന്തോഷമുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ സഭയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. നിയമവും സത്യവും ജയിക്കണമെന്നാണ് അഭിപ്രായം. തനിക്കെതിരേയുണ്ടായ അനുഭവം പോലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തുപറയാന്‍ സാധിച്ചതെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it