kannur local

മട്ടന്നൂരിലെ നടപ്പാതയും വിശ്രമകേന്ദ്രവും നശിക്കുന്നു



മട്ടന്നൂര്‍: നഗരത്തിന്റെ ഹൃദയഭാഗത്ത് ലക്ഷങ്ങള്‍ ചെവഴിച്ച് നിര്‍മിച്ച നടപ്പാതയും വിശ്രമകേന്ദ്രവും നശിക്കുന്നു. മട്ടന്നൂര്‍ നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഐബി പരിസരത്ത് വിശ്രമകേന്ദ്രവും നടപ്പാതയും ഒരുക്കാനാണ് ടൂറിസം വകുപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. 40 ലക്ഷം രൂപ മുടക്കി 2011ല്‍ നടപ്പാതയും വിശ്രമകേന്ദ്രവും പണിതു. അന്നത്തെ സ്ഥലം എംഎല്‍എ കെ കെ ശൈലജയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും ഉദ്ഘാടനം നടത്താതെ പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു.  നടപ്പാതയില്‍ പാകിയ ഇന്റര്‍ലോക്കുകള്‍ പൂര്‍ണമായും കാടുകയറി. ഇരുവശവും ഇഴജന്തുക്കളുടെ ശല്യമുണ്ട്.  നടപ്പാതയും വിശ്രമകേന്ദ്രവും ഉടന്‍ തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it