മക്കയിലുള്ളത് മക്കേശ്വര്‍ ക്ഷേത്രം, ഖുത്ബ് മിനാര്‍ വിഷ്ണു സ്തംഭം; വിവാദ കലണ്ടറുമായി ഹിന്ദു മഹാസഭ
BY kasim kzm20 March 2018 3:32 AM GMT
kasim kzm20 March 2018 3:32 AM GMT
ആഗ്ര: മക്കയെ ശിവക്ഷേത്രമാക്കി ഹിന്ദു മഹാസഭയുടെ കലണ്ടര്‍. ഏഴു മുസ്ലിം പള്ളികളും മുഗള്‍ സ്മാരകങ്ങളും ഹിന്ദു ക്ഷേത്രങ്ങളാണെന്നാണ് ഹിന്ദു മഹാസഭ കലണ്ടറില്‍ അവകാശപ്പെടുന്നത്. ഞായറാഴ്ച പുറത്തിറക്കിയ ഹിന്ദു മഹാസഭയുടെ കലണ്ടറിലാണ് മക്കയെയും മുസ്ലിം ആരാധനാലയങ്ങളെയും മുഗള്‍ സ്മാരകങ്ങളെയും ഹിന്ദു ക്ഷേത്രങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത്.
മക്കയിലെ കഅ്ബയുടെ ചിത്രത്തെ മക്കേശ്വര്‍ മഹാദേവ ക്ഷേത്രം’എന്നാണ് കലണ്ടറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. താജ്മഹലിനെ തേജോമഹാലയ ക്ഷേത്രമെന്നും മധ്യപ്രദേശിലെ കമല്‍ മൗലാനാ പള്ളിയെ ഭോജ്ശാല’എന്നും കലണ്ടറില്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഖുത്ബ് മിനാറിനെ വിഷ്ണു സ്തംഭം’എന്നാണ് കലണ്ടറിലുള്ളത്. അയോധ്യ രാമജന്മഭൂമിയാണെന്നും കാശിയിലെ ഗ്യാന്‍വാപി പള്ളി വിശ്വനാഥ ക്ഷേത്രമാണെന്നും ജൗന്‍പൂരിലെ അട്ടലാ പള്ളി അത്ലാ ദേവിക്ഷേത്ര’മാണെന്നുമാണ് ഹിന്ദു മഹാസഭയുടെ വാദം.
തങ്ങള്‍ ഈ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ പ്രതികരണം. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. മുസ്ലിംകള് ഹിന്ദു ആരാധനാലയങ്ങള്‍ കൊള്ളയടിച്ച് അവ പേരു മാറ്റി മുസ്ലിം ആരാധനാലയങ്ങളാക്കുകയായിരുന്നു. അവയെല്ലാം ഇനി അവര്‍ തിരിച്ചുതരണം. തങ്ങള്‍ അവയുടെ പേര് കലണ്ടറില്‍ പരാമര്‍ശിച്ച തരത്തില്‍ തിരികെ കൊണ്ടുവരും- അവര്‍ പറഞ്ഞു.
കലണ്ടറില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ വാരണാസി കോളജിലെ ചരിത്രാധ്യാപകനായിരുന്ന ബി പി സക്സേന സ്ഥിരീകരിച്ചതാണെന്നും അതു സാധൂകരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും പാണ്ഡേ പറഞ്ഞു.
മക്കയിലെ കഅ്ബയുടെ ചിത്രത്തെ മക്കേശ്വര്‍ മഹാദേവ ക്ഷേത്രം’എന്നാണ് കലണ്ടറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. താജ്മഹലിനെ തേജോമഹാലയ ക്ഷേത്രമെന്നും മധ്യപ്രദേശിലെ കമല്‍ മൗലാനാ പള്ളിയെ ഭോജ്ശാല’എന്നും കലണ്ടറില്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഖുത്ബ് മിനാറിനെ വിഷ്ണു സ്തംഭം’എന്നാണ് കലണ്ടറിലുള്ളത്. അയോധ്യ രാമജന്മഭൂമിയാണെന്നും കാശിയിലെ ഗ്യാന്‍വാപി പള്ളി വിശ്വനാഥ ക്ഷേത്രമാണെന്നും ജൗന്‍പൂരിലെ അട്ടലാ പള്ളി അത്ലാ ദേവിക്ഷേത്ര’മാണെന്നുമാണ് ഹിന്ദു മഹാസഭയുടെ വാദം.
തങ്ങള്‍ ഈ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ പ്രതികരണം. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. മുസ്ലിംകള് ഹിന്ദു ആരാധനാലയങ്ങള്‍ കൊള്ളയടിച്ച് അവ പേരു മാറ്റി മുസ്ലിം ആരാധനാലയങ്ങളാക്കുകയായിരുന്നു. അവയെല്ലാം ഇനി അവര്‍ തിരിച്ചുതരണം. തങ്ങള്‍ അവയുടെ പേര് കലണ്ടറില്‍ പരാമര്‍ശിച്ച തരത്തില്‍ തിരികെ കൊണ്ടുവരും- അവര്‍ പറഞ്ഞു.
കലണ്ടറില്‍ പറഞ്ഞിരിക്കുന്ന പേരുകള്‍ വാരണാസി കോളജിലെ ചരിത്രാധ്യാപകനായിരുന്ന ബി പി സക്സേന സ്ഥിരീകരിച്ചതാണെന്നും അതു സാധൂകരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും പാണ്ഡേ പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT