മകളെ അനാശാസ്യത്തിനു പ്രേരിപ്പിച്ച കേസ്: യുവതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും

നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിനു പ്രേരിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവിനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇന്നു പോലിസ് അപേക്ഷ നല്‍കും. കേസന്വേഷിക്കുന്ന വളയം പോലിസ് യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
പെണ്‍കുട്ടിയുടെ മാതാവിന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ ഇവരുടെ ഫോണിലേക്ക് വന്നതും പോയതുമായ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. വളയം പോലിസ് സൈബര്‍സെല്ലിന്റ സഹായം തേടി.
പീഡനത്തിന് പിന്നില്‍ മയക്കുമരുന്നു മാഫിയയുടെ പങ്കിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മേഖലയില്‍ മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ട ഒരു യുവാവ് പെണ്‍കുട്ടിയെയും കൊണ്ട് ആഡംബര വാഹനങ്ങളില്‍ കറങ്ങിയതായും വാഹനം തിരിച്ചറിഞ്ഞതായും അറിയുന്നു. നാദാപുരത്തിനടുത്തു ബന്ധുവീട്ടില്‍ കഴിയുന്ന പെണ്‍കുട്ടിയി ല്‍ നിന്നു വളയം എസ്‌ഐ വി എം ജയന്റെ നേതൃത്വത്തില്‍ പോലിസ് വീണ്ടും മൊഴിയെടുത്തു. പെണ്‍കുട്ടിയില്‍ നിന്നു നിര്‍ണായക വിവരങ്ങള്‍ പോലിസിനു ലഭിച്ചതായാണു സൂചന. നാദാപുരം മേഖലയിലെ ചിലരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Next Story

RELATED STORIES

Share it