ഭൂമിവാതുക്കല്‍- പാക്കോയി റോഡ് പണി സ്തംഭനാവസ്ഥയില്‍
BY kasim kzm12 May 2018 3:45 AM GMT
kasim kzm12 May 2018 3:45 AM GMT
വാണിമേല്‍: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡിന് അറ്റകുറ്റപണിക്ക് പണമനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പണി തുടങ്ങാന്‍ കഴിഞ്ഞില്ല. റോഡിനെച്ചൊല്ലി പ്രദേശത്തെ ആളുകള്‍ രണ്ട് ചേരിയായി തിരിഞ്ഞ് തര്‍ക്കം തുടങ്ങിയത് മൂലമാണ് പണി നടത്താന്‍ കഴിയാത്തത്.
മഴ പെയ്തു തുടങ്ങിയതോടെ ഈ കാലവര്‍ഷത്തിന് മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണിപ്പോള്‍. രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള ഭൂമിവാതുക്കല്‍ പാക്കോയി റോഡിന് എംഎല്‍എ ഫണ്ടില്‍ നിന്നും ഇരുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റും തയ്യാറാക്കി. എന്നാല്‍ പാക്കോയിയിലേക്കുള്ള റോഡിന് പകരം മാമ്പിലാക്കൂല്‍ പള്ളി റോഡിലേക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നാരോപിച്ച് ഒരു വിഭാഗം നാട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് റോഡ് പണി വിവാദത്തിലായത്. പിന്നീട് കോണ്ട്രാക്റ്റര് പണി തുടങ്ങാന്‍ സ്ഥലത്ത് എത്തിയ സമയത്ത് റോഡിന്റെ ആദ്യ ഭാഗത്ത് നിന്ന് പണി ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പണി തുടങ്ങുന്നത് തടസ്സപ്പെടുത്തി. കഴിഞ്ഞ മാസം പകുതിയോടെ യായിരുന്നു സംഭവം .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് സ്ഥലം എംഎല്‍എ വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടിരുന്നു .
എന്നാല്‍ ഇതുവരെയും ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടില്ല. ആരാണ് യോഗം വിളിച്ചു ചേര്‍ക്കേണ്ടതെന്ന് ധാരണയാവാത്തതാണത്രെ യോഗം നടക്കാത്തതിന് കാരണമെന്ന് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന് പറഞ്ഞു. എം എല്‍എയോട് യോഗം വിളിച്ചു ചേര്‍ക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പ റഞ്ഞു. അതേ സമയം ഇരു ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്ന് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം കാണാനാണ് എംഎല്‍എ നിര്‍ദേശിച്ചത് എന്നാണ് എംഎല്‍എയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്ക യോഗം വിളിച്ചാല്‍ എംഎല്‍എ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു. ഫലത്തില്‍ മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ ഭൂമിവാതുക്കല്‍ പാക്കോയി റോഡില്‍ ഈ മഴക്കാലത്തും ഗതാഗതം ദുഷ്കരമായിരിക്കും എന്നതാണവസ്ഥ .ഇപ്പോള്‍ തന്നെ ഓട്ടോറിക്ഷകള്‍ പാക്കോയി റോഡില്‍ പോകാന്‍ വിമുഖത കാണിക്കുകയാണ്.
മഴ പെയ്തു തുടങ്ങിയതോടെ ഈ കാലവര്‍ഷത്തിന് മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണിപ്പോള്‍. രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള ഭൂമിവാതുക്കല്‍ പാക്കോയി റോഡിന് എംഎല്‍എ ഫണ്ടില്‍ നിന്നും ഇരുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റും തയ്യാറാക്കി. എന്നാല്‍ പാക്കോയിയിലേക്കുള്ള റോഡിന് പകരം മാമ്പിലാക്കൂല്‍ പള്ളി റോഡിലേക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് എന്നാരോപിച്ച് ഒരു വിഭാഗം നാട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് റോഡ് പണി വിവാദത്തിലായത്. പിന്നീട് കോണ്ട്രാക്റ്റര് പണി തുടങ്ങാന്‍ സ്ഥലത്ത് എത്തിയ സമയത്ത് റോഡിന്റെ ആദ്യ ഭാഗത്ത് നിന്ന് പണി ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പണി തുടങ്ങുന്നത് തടസ്സപ്പെടുത്തി. കഴിഞ്ഞ മാസം പകുതിയോടെ യായിരുന്നു സംഭവം .ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് സ്ഥലം എംഎല്‍എ വാണിമേല്‍ നരിപ്പറ്റ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടിരുന്നു .
എന്നാല്‍ ഇതുവരെയും ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടില്ല. ആരാണ് യോഗം വിളിച്ചു ചേര്‍ക്കേണ്ടതെന്ന് ധാരണയാവാത്തതാണത്രെ യോഗം നടക്കാത്തതിന് കാരണമെന്ന് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന് പറഞ്ഞു. എം എല്‍എയോട് യോഗം വിളിച്ചു ചേര്‍ക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പ റഞ്ഞു. അതേ സമയം ഇരു ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്ന് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്ത് പരിഹാരം കാണാനാണ് എംഎല്‍എ നിര്‍ദേശിച്ചത് എന്നാണ് എംഎല്‍എയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്ക യോഗം വിളിച്ചാല്‍ എംഎല്‍എ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു. ഫലത്തില്‍ മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ ഭൂമിവാതുക്കല്‍ പാക്കോയി റോഡില്‍ ഈ മഴക്കാലത്തും ഗതാഗതം ദുഷ്കരമായിരിക്കും എന്നതാണവസ്ഥ .ഇപ്പോള്‍ തന്നെ ഓട്ടോറിക്ഷകള്‍ പാക്കോയി റോഡില്‍ പോകാന്‍ വിമുഖത കാണിക്കുകയാണ്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT