ഭീഷണിയുണ്ടായിട്ടും ആതിരയെ പോലിസ് അച്ഛന്റെ കൂടെ അയച്ചു

മലപ്പുറം: അരീക്കോട് പത്തനാപുരത്ത് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നതിനു കാരണം ജാതിസംബന്ധമായ ദുരഭിമാനമെന്ന് സ്ഥിരീകരണം.  ആതിര ദലിത് യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലിസ് സ്ഥിരീകരിച്ചു.
ദലിത് യുവാവുമായുള്ള ആതിരയുടെ പ്രണയം പിതാവ് രാജന്‍ അംഗീകരിച്ചിരുന്നില്ല. ആതിരയും കൊയിലാണ്ടി സ്വദേശി ബ്രിജേഷും പ്രണയത്തിലായിരുന്നു. വിഷയം പോലിസ് മുമ്പാകെയെത്തിയതോടെ വിവാഹം നടത്തിക്കൊടുക്കാനായിരുന്നു ഒത്തുതീര്‍പ്പ്. അതിനിടെയാണ് കൊലപാതകം.
ഭീഷണിയുണ്ടായിട്ടും യുവതിയെ പോലിസ് നിര്‍ബന്ധിച്ച് അച്ഛന്റെ കൂടെ അയച്ചതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പ്രതിശ്രുത വരന്‍ ബ്രിജേഷും ബന്ധുക്കളും പറഞ്ഞു. പലവട്ടം വധഭീഷണി മുഴക്കിയ രാജന്റെ കൂടെ ആതിരയെ പറഞ്ഞയക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും പോലിസ്‌ചെവിക്കൊണ്ടില്ലെന്ന് ബ്രിജേഷ് ആരോപിച്ചു.
ആതിരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it