ഭാര്യയെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍

തൃശൂര്‍: കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കോട്ടുകരക്കാരന്‍ ചെറിയകുട്ടി(92) യെയാണ് വെള്ളിക്കുളങ്ങര പോലിസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ കൊച്ചുത്രേസ്യ(87) യെയാണ് പ്രതി കൊന്നു കത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
വീടിന്റെ മുകളിലെ നിലയില്‍ കിടക്കുകയായിരുന്ന ചെറിയകുട്ടിയെ വടിയുമായി അടിക്കാന്‍ എത്തിയ കൊച്ചുത്രേസ്യയെ തള്ളി താഴെ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അടിക്കുകയും ചെയ്തു. മുറിയില്‍ ഉണ്ടായിരുന്ന അലമാരയുടെ മൂലയില്‍ തലയിടിച്ചു വീണ കൊച്ചുത്രേസ്യ അപ്പോള്‍ തന്നെ മരിച്ചു. തിങ്കളാഴ്ച രാവിലെ ഇളയ മകന്‍ ജോബി വീട്ടില്‍ വന്നുപോയ ശേഷം ഭാര്യയുടെ മൃതദേഹം വലിച്ചിഴച്ച് വീടിനു പുറകില്‍ താഴേക്കു തള്ളിയിട്ട് കത്തിച്ചു. മൃതദേഹത്തിന്റെ വളരെ കുറച്ച് അവശിഷ്ടങ്ങള്‍ മാത്രമാണ് പോലിസിന് കിട്ടിയത്.
ജെസ്സി, ജെയ്‌സണ്‍, ജോസ്, ജോണ്‍സണ്‍, ചുമ്മാര്‍, മോളി, ജോബി എന്നിവരാണ് ഇവരുടെ മക്കള്‍. ജോസ്, ലിസ്സി, ജോസി, ബേബി, വല്‍സ, ജോസ്, മിനി എന്നിവര്‍ മരുമക്കളാണ്. അറസ്റ്റിലായ ചെറിയകുട്ടിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it