Flash News

ഭാരത് മാതാ കീ ജയ് വിവാദം ഉവൈസിയുടെയും ബിജെപിയുടെയും തന്ത്രം: രാജ് താക്കറെ

ഭാരത് മാതാ കീ ജയ് വിവാദം ഉവൈസിയുടെയും ബിജെപിയുടെയും തന്ത്രം: രാജ് താക്കറെ
X
raj-thackeray



മുംബൈ:രാജ്യത്ത് കത്തിക്കൊണ്ടിരിക്കുന്ന ഭാരത് മാതാ കീ ജയ് വിവാദത്തിന് പിന്നില്‍ ബിജെപിയും
എഐഎംഐഎം നേതാവ് അസാദ്ദുദ്ദീന്‍ ഉവൈസിയുമാണെന്ന് എംഎന്‍എസ്(മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന) നേതാവ് രാജ് താക്കറെ. ഉവൈസി ബിജെപിക്കു വേണ്ടി പണിയെടുക്കുന്നവനാണ്.ഇടയ്ക്കിടെ തീപ്പൊരി പരാമര്‍ശങ്ങള്‍ നടത്തുന്നതും അവര്‍ക്ക് വേണ്ടിയാണ്. ചേരിത്തിരിവ് ഉണ്ടാക്കാനാണ് ഇവരുടെ ലക്ഷ്യം.  ഇതിന്റെ നേട്ടം രണ്ടു പാര്‍ട്ടിക്കുമാണ്. ഭരണ പരാജയം മറച്ചുവയ്ക്കാനാണ് ബിജെപിയുടെ പുതിയ വിവാദം. സന്ദര്‍ഭോജിതമായി ഭരണപരാജയം മറയ്ക്കാന്‍ കേന്ദ്രം പുതിയ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും താക്കറെ ഒരു പാര്‍ട്ടി പരിപാടിക്കിടെ പറഞ്ഞു.
ഭാരത് മാതാ കി ജയ് എന്ന വാചകം താന്‍ ചെറുപ്പ കാലം മുതല്‍ കേള്‍ക്കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ പ്രസംഗങ്ങളിലാണ് താന്‍ ഇത് കേട്ടത്.  ശിവസേനയും സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാതെ ബിജെപി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പാകിസ്താനുമായി ബന്ധം വേണ്ടെന്ന ഇന്ത്യയുടെ വാദം പൊള്ളയാണ്. ബന്ധം നിര്‍ത്തണമെന്ന് പറയുന്നവര്‍ എന്തുകൊണ്ട് സംഝോദാ എക്‌സ്പ്രസ് നിര്‍ത്തിവയ്ക്കുന്നില്ലെന്നും  രാജ് പറഞ്ഞു.
Next Story

RELATED STORIES

Share it