Flash News

ഭാഗല്‍പൂര്‍ കലാപത്തിന് ആഹ്വാനം: മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി

ഭാഗല്‍പൂര്‍ കലാപത്തിന് ആഹ്വാനം: മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി
X
പട്‌ന: ബീഹാറിലെ മുസ് ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ വര്‍ഗീയ കാലപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മകനെയോര്‍ത്ത് അഭിമാനിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേ. 'പോലീസ് കേസെടുത്ത അരിജിത് ശാസ്വത് തന്റെ മകനാണെന്നതില്‍ താന്‍ അഭിമാനിക്കുന്നു.എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും തന്റെ മകനെപ്പോലെയാകണം. ഭാരതാംബയെക്കുറിച്ച് സംസാരിക്കുന്നതിനു എന്താണ് തെറ്റ്.? വന്ദേമാതരം മുഴക്കുന്നത് കുറ്റമാണോ?'-കേന്ദ്രമന്ത്രി ചോദിച്ചു.



അരിജിത് ശാസ്വത് അടക്കമുള്ള എട്ടുപേര്‍ക്കെതിരെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരിജിത് ശാസ്വത് സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായി പ്രസംഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. അഭയ് കുമാര്‍ ഘോഷ്, പ്രമോദ് വര്‍മ്മ, ദേവ്കുമാര്‍ പാണ്ഡെ, നിരഞ്ജന്‍ സിംഗ്, സഞ്ജയ് സിംഗ്, സുരേന്ദ്ര പഥക്, അനൂപ് ലാല്‍ സാഹ, പ്രണവ് സാഹ തുടങ്ങിയവരാണ് മറ്റ് പ്രതികള്‍. വര്‍ഗീയ വിദ്വേഷം വളര്‍ത്തുക, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ്  ഭാഗല്‍പൂരില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കലാപമഴിച്ചുവിട്ടത്.
Next Story

RELATED STORIES

Share it