ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തി

പള്ളിക്കത്തോട്(കോട്ടയം): ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി. അരുവിക്കുഴി തോണക്കര ജോര്‍ജ് (കുട്ടിച്ചന്‍ 63) ആണ് ഭാര്യ ചെങ്ങളം വടക്കേല്‍ ലൂസി (52)യെ കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.15നായിരുന്നു സംഭവം.
കുടുംബ കലഹത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. രണ്ടാമത്തെ മകന്‍ ജയിനിനൊപ്പം പാമ്പാടിയില്‍ വാടക വീട്ടിലായിരുന്നു ലൂസി താമസിച്ചിരുന്നത്. ഗ്രാമീണ ബാങ്കിലെ സ്വര്‍ണപ്പണയം പുതുക്കി വയ്ക്കാമെന്ന് പറഞ്ഞാണ് ലൂസിയെ പള്ളിക്കത്തോട്ടില്‍ വിളിച്ചുവരുത്തിയത്. ബാങ്കിന് സമീപമെത്തിയ ഉടനെ ലൂസിയെ ജോര്‍ജ് കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തില്‍ മാരമായ കുത്തേറ്റ ലൂസി സംഭവ സ്ഥലത്ത് മരിച്ചു.
സംശയരോഗം കൊലപാതകത്തിന് കാരണമായതായി സൂചനയുണ്ട്. മൂത്തമകന്‍ ഗള്‍ഫിലും ഇളയമകള്‍ കൊല്‍ക്കത്തയിലുമാണ്. കൊലപാതകത്തിനുശേഷം കത്തിയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോര്‍ജിനെ ബസ്സ്റ്റാന്റിന് സമീപത്തുവച്ച് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. കുത്തേറ്റ ലൂസിയെ പോലിസ് ജീപ്പിലാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
Next Story

RELATED STORIES

Share it