ഭര്‍തൃസഹോദരന്റെ മര്‍ദനം; മിശ്ര വിവാഹിതയും കുട്ടികളും ആശുപത്രിയില്‍
BY kasim kzm7 Jun 2018 4:56 AM GMT
kasim kzm7 Jun 2018 4:56 AM GMT
ഇരിക്കൂര്‍: കൂരാരിയില്‍ ഭര്‍തൃസഹോദരന്റെ മര്‍ദ്ദനമേറ്റ് മിശ്ര വിവാഹിതയായ യുവതിയെയും രണ്ട് മക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂരാരി നൂറുല്‍ ഹുദാ ജുമാ മസ്ജിദിനു സമീപത്തെ പുതിയപുരയില്‍ അശ്്റഫിന്റെ ഭാര്യ പഴയങ്ങാടി വയലപ്രയിലെ മിനി എന്ന കെ ഹുസ്ന(32), മക്കളായ മുഹമ്മദ്(8), അഫ്നാന്(5) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മതം മാറിയ മിനി അശ്റഫിനെ വിവാഹം കഴിച്ച ശേഷം ഭര്‍തൃവീട്ടില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍ മാസങ്ങളായി സഹോദരങ്ങളും ഭാര്യമാരും നിരന്തരം മര്‍ദിക്കുകയാണെന്ന് അശ്റഫ് പാഞ്ഞു. അശ്റഫിനു കൂടി അവകാശമുള്ള വീട്ടില്‍ ഇവര്‍ മാത്രമാണ് താമസം. മറ്റുള്ളവരെല്ലാം സ്വന്തം വീടെടുത്താണ് താമസം. അശ്റഫിനും കുടുംബത്തിനും സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കഴിഞ്ഞ ദിവസം രാത്രി അശ്്റഫ് നമസ്കാരത്തിനായി പള്ളിയില്‍ പോയ സമയം അനുജന് ശിഹാബുദ്ദീന് വീട്ടിലെത്തി വാതില്‍ തകര്‍ത്ത് ഹുസ്നയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ എടുത്തുകൊണ്ടുപോയതായും പരാതിയുണ്ട്. വാള് ഫാന്‍, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് ഐഡി തുടങ്ങിയ രേഖകളും കാണാതായിട്ടുണ്ട്. വീടിന്റെ മുന്‍ വാതിലും വീട്ടിലെ പൈപ്പ് ലൈനുകളും തകര്‍ത്ത് കുടിവെള്ളവും മുട്ടിച്ചതായും പരാതിയുണ്ട്. സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയെന്നാണു മട്ടന്നൂര്‍ പോലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പരാതി. മുഖ്യമന്ത്രി, ഐജി, ഡിഐജി, ഡിജിപി, എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മതം മാറിയ മിനി അശ്റഫിനെ വിവാഹം കഴിച്ച ശേഷം ഭര്‍തൃവീട്ടില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍ മാസങ്ങളായി സഹോദരങ്ങളും ഭാര്യമാരും നിരന്തരം മര്‍ദിക്കുകയാണെന്ന് അശ്റഫ് പാഞ്ഞു. അശ്റഫിനു കൂടി അവകാശമുള്ള വീട്ടില്‍ ഇവര്‍ മാത്രമാണ് താമസം. മറ്റുള്ളവരെല്ലാം സ്വന്തം വീടെടുത്താണ് താമസം. അശ്റഫിനും കുടുംബത്തിനും സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കഴിഞ്ഞ ദിവസം രാത്രി അശ്്റഫ് നമസ്കാരത്തിനായി പള്ളിയില്‍ പോയ സമയം അനുജന് ശിഹാബുദ്ദീന് വീട്ടിലെത്തി വാതില്‍ തകര്‍ത്ത് ഹുസ്നയെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ എടുത്തുകൊണ്ടുപോയതായും പരാതിയുണ്ട്. വാള് ഫാന്‍, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് ഐഡി തുടങ്ങിയ രേഖകളും കാണാതായിട്ടുണ്ട്. വീടിന്റെ മുന്‍ വാതിലും വീട്ടിലെ പൈപ്പ് ലൈനുകളും തകര്‍ത്ത് കുടിവെള്ളവും മുട്ടിച്ചതായും പരാതിയുണ്ട്. സ്വന്തം വീട്ടിലേക്ക് തിരിച്ചുപോവണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയെന്നാണു മട്ടന്നൂര്‍ പോലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പരാതി. മുഖ്യമന്ത്രി, ഐജി, ഡിഐജി, ഡിജിപി, എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT