ഭരണകൂട ഉച്ചകോടിക്ക് ഇന്ന് ദുബയില്‍ തുടക്കം
BY swapna en8 Feb 2016 7:33 AM GMT
swapna en8 Feb 2016 7:33 AM GMT
ദുബയ് : ദുബയ് സമൂഹത്തിന് വേഗത്തിലും ഗുണപരമായും എങ്ങനെ സേവനങ്ങള്‍ ലഭ്യമാക്കാമെന്ന ലക്ഷ്യത്തോടെ 'ഭാവി സര്‍ക്കാരുടെ രൂപപ്പെടുത്തല്‍' എന്ന ശീര്‍ഷകത്തില്‍ ഭരണകൂട ഉച്ചകോടിക്ക് ഇന്ന് മദീനത് ജുമൈറയില്‍ തുടക്കമാകും. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വീഡിയോയിലൂടെ അഭിസംബോധന ചെയ്യും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ്് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമുള്ള ഉച്ചകോടി ഐക്യരാഷ്ട്ര സഭ, അറബ് ലീഗ്, ഗള്‍ഫ് കോര്പറേഷന് കൗണ്‍സില്‍, വേള്‍ഡ് ബാങ്ക്, ഓര്ഗനൈസേഷന് ഫോര്‍ എക്കണോമിക് കോര്പറേഷന് ആന്റ് ഡവലപ്മെന്റ്, വേള്‍ഡ് എക്കണോമിക് ഫോറം എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. വര്‍ഷം തോറും ദുബയില്‍ ഉച്ചകോടി നടത്തി വരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടി പല നിലയിലും ശ്രദ്ധേയമായിരുന്നുവെന്ന് സംഘാടക സമിതി ചെയര്‍മാനും കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഖര്‍ഖവി പറഞ്ഞു. വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം, യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ എലിയാസണ്, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി തുടങ്ങിയവര്‍ സംസാരിക്കും. 10 മേഖലകളില്‍ ഭരണ നിര്‍വഹണത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നത് ഉച്ചകോടി ചര്‍ച്ച ചെയ്യും. 125 രാജ്യങ്ങളില്‍ നിന്ന് 3,000 പേര് പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭരണാധികാരികള്‍ അടക്കം നിരവധി പേര് പങ്കെടുക്കുന്ന ഭരണകൂട ഉച്ചകോടി മിഡില്‍ ഈസ്റ്റിലെ തന്നെ എണ്ണപ്പെട്ട പരിപാടിയാണ്. ഈ മാസം 10ന് ഉച്ചകോടി സമാപിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ്് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമുള്ള ഉച്ചകോടി ഐക്യരാഷ്ട്ര സഭ, അറബ് ലീഗ്, ഗള്‍ഫ് കോര്പറേഷന് കൗണ്‍സില്‍, വേള്‍ഡ് ബാങ്ക്, ഓര്ഗനൈസേഷന് ഫോര്‍ എക്കണോമിക് കോര്പറേഷന് ആന്റ് ഡവലപ്മെന്റ്, വേള്‍ഡ് എക്കണോമിക് ഫോറം എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. വര്‍ഷം തോറും ദുബയില്‍ ഉച്ചകോടി നടത്തി വരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടി പല നിലയിലും ശ്രദ്ധേയമായിരുന്നുവെന്ന് സംഘാടക സമിതി ചെയര്‍മാനും കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഖര്‍ഖവി പറഞ്ഞു. വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം, യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ എലിയാസണ്, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി തുടങ്ങിയവര്‍ സംസാരിക്കും. 10 മേഖലകളില്‍ ഭരണ നിര്‍വഹണത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നത് ഉച്ചകോടി ചര്‍ച്ച ചെയ്യും. 125 രാജ്യങ്ങളില്‍ നിന്ന് 3,000 പേര് പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭരണാധികാരികള്‍ അടക്കം നിരവധി പേര് പങ്കെടുക്കുന്ന ഭരണകൂട ഉച്ചകോടി മിഡില്‍ ഈസ്റ്റിലെ തന്നെ എണ്ണപ്പെട്ട പരിപാടിയാണ്. ഈ മാസം 10ന് ഉച്ചകോടി സമാപിക്കും.
Next Story
RELATED STORIES
പോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMT