ഭക്ഷണശാലയില്‍ വെടിവയ്പ്; ഉടമ മരിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ ഉടമ മരിച്ചു. ഭക്ഷണം കഴിക്കാനെത്തിയവരുമായുണ്ടായ വാക് തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. വാസുദേവ് എന്ന പപ്പുവാണ് മരിച്ചത്. പോലിസ് കേസെടുത്തു. വെടിവച്ചവരെ കണ്ടെത്താനായിട്ടില്ല. യുപി രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ മൂന്നംഗ സംഘം കടയിലെത്തി ഭക്ഷണം കഴിച്ചു. പണം നല്‍കാതെ സ്ഥലംവിടാനൊരുങ്ങിയ അവരെ ജീവനക്കാര്‍ തടഞ്ഞതാണു വെടിവയ്പിനു കാരണം. വാസുദേവ് ഇടപെട്ടതോടെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it