ബ്രിട്ടനില്‍ തൊഴില്‍ പ്രവേശനത്തില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരേ വിവേചനം
BY swapna en7 April 2016 3:39 PM GMT
X
swapna en7 April 2016 3:39 PM GMT
ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലുടമകള്‍ മുസ്ലിം സ്ത്രീകളെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സം നില്ക്കുന്നതായി റിപോര്‍ട്ട്. ബ്രിട്ടനില്‍ മുസ്ലിം വനിതകളുടെ തൊഴിലില്ലായ്മാ നിരക്ക് 27 ശതമാനം വരെയാണ്. എന്നാല്‍ മറ്റു മതസ്ഥരായ സ്ത്രീകള്‍ക്കിടയില്‍ ഇത് 3.5 ശതമാനം മാത്രമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്ലാം ഭീതിയുടെ പ്രതിഫലനമാണ് ഈ കണക്കുകളെന്ന് ദോഹ ഇന്‍സ്ററിറ്റിയൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ ഡോക്ടര്‍ നബീല്‍ ഖത്തബ്, ലണ്ടന്‍ കിങ്സ് കോളജിലെ ഡോക്ടര്‍ ഷെറീന് ഹുസ്സെയ്ന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കുന്നു.
2.5 ലക്ഷത്തോളം സ്ത്രീകള്‍ക്കിടയിലാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാലാണ് മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്കുകള്‍ കൂടുതലെന്ന പ്രചാരണത്തില്‍ വാസ്തവമില്ലെന്നും റിപോര്‍ട്ട് പറയുന്നു. ഹിജാബ് പോലുള്ള മതം വ്യക്തമാക്കുന്ന വസ്ത്രങ്ങളുടെ പേരിലും വിവേചനം തുടരുന്നുണ്ട്. ഹിജാബ് ധരിച്ചവരെ വലിയൊരു വിഭാഗം തൊഴിലുടമകള്‍ ഒഴിവാക്കുന്നു. മുസ്ലിംകള്ക്കെതിരായ വിദ്വേഷത്തിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ലണ്ടന്‍ നഗരത്തില്‍ മാത്രം 70 ശതമാനം വര്‍ധനവാണ് വന്നത്.
Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT