ബ്രിട്ടനിലെ അവയവദാന നിയമം പരിഷ്കരിക്കും
BY fousiya sidheek7 Oct 2017 3:58 AM GMT
fousiya sidheek7 Oct 2017 3:58 AM GMT
ലണ്ടന്‍: ബ്രിട്ടനിലെ അവയവദാന നിയമം പരിഷ്കരിക്കും. മുന്‍കൂട്ടി എതിര്‍പ്പ് പ്രഖ്യാപിക്കാത്ത വ്യക്തികളുടെ അവയവങ്ങള്‍ മരണശേഷം ദാനംചെയ്യാന് വ്യവസ്ഥ ചെയ്യുന്ന തരത്തിലാണു നിയമം ഭേദഗതി ചെയ്യുക. നിലവില്‍ അവയവദാനത്തിനു സമ്മതപത്രം ഒപ്പുവച്ചവരുടെ അവയവങ്ങള്‍ മാത്രമാണു മരണശേഷം കൈമാറാന്‍ അനുമതിയുള്ളത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാര്‍ഷികസമ്മേളനത്തില്‍ പ്രധാനമന്ത്രി തെരേസ മെയാണ് പുതിയ നിയമനിര്‍മാണം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഒരാള്‍ മരിച്ചാല്‍ പിന്നീടും പ്രവര്‍ത്തനക്ഷമമായ എല്ലാ അവയവങ്ങളും സര്‍ക്കാര്‍ എടുക്കും. സമ്മതമല്ലാത്തവര്‍ അക്കാര്യം മുന്‍കൂട്ടി നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനെ (എന്‍എച്ച്എസ്) രേഖാമൂലം അറിയിച്ചിരിക്കണം. ഓപ്റ്റ് ഔട്ട് ഓര്‍ഗന്‍ ഡോണര്‍ സിസ്റ്റം എന്നാണു പുതിയ സമ്പ്രദായം അറിയപ്പെടുക. ഇതനുസരിച്ച് ഒരാള്‍ മരിക്കുമ്പോള്‍ അയാള്‍ സ്വമേധയാ അവയവ ദാതാവായി മാറും.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT