ബ്രസീല്‍ ടൂറിസം മന്ത്രി രാജിവച്ചു
BY Sumeera SMR17 Jun 2016 6:58 PM GMT
Sumeera SMR17 Jun 2016 6:58 PM GMT
ബ്രസീലിയ: ബ്രസീല്‍ ടൂറിസം വകുപ്പു മന്ത്രി ഹെന്റിക് ആല്‍വ്സ് രാജി വച്ചു. പെട്രോബാസ് അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് രാജി. ബ്രസീലിലെ റിയോ ഡി ജനയ്റോയില്‍ ഒളിംപിക്സ് മല്‍സരം നടക്കാന്‍ രണ്ടുമാസം ബാക്കി നില്‍ക്കെയാണ് സ്ഥാനമൊഴിയല്‍. അഴിമതിയാരോപണത്തെത്തുടര്‍ന്ന് പ്രസിഡന്റ് ദില്‍മ റൂസഫ് ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുകയാണ്. തുടര്‍ന്ന്, അധികാരത്തില്‍ വന്ന ഇടക്കാല പ്രസിഡന്റ് മിഷേല്‍ തെമറിന്റെ മന്ത്രിസഭയില്‍ ഒരു മാസത്തിനിടെ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ആല്‍വ്സ്.
ആല്‍വ്സ് നാലു ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയതായി പെട്രോബാസ് എണ്ണക്കമ്പനിയിലെ മുന്‍ എക്സിക്യൂട്ടീവും മുന്‍ സെനറ്ററുമായ സെര്‍ഗിയോ മച്ചാഡോ ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച ആല്‍വ്സ് സര്‍ക്കാരിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാതിരിക്കാനാണ് രാജിയെന്നും അറിയിച്ചു.
ആല്‍വ്സ് നാലു ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങിയതായി പെട്രോബാസ് എണ്ണക്കമ്പനിയിലെ മുന്‍ എക്സിക്യൂട്ടീവും മുന്‍ സെനറ്ററുമായ സെര്‍ഗിയോ മച്ചാഡോ ആരോപിച്ചിരുന്നു. ആരോപണം നിഷേധിച്ച ആല്‍വ്സ് സര്‍ക്കാരിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവാതിരിക്കാനാണ് രാജിയെന്നും അറിയിച്ചു.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT