'ബോണ്‍ എ കിങ്': 35 വര്‍ഷത്തിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ

ജിദ്ദ: 35 വര്‍ഷങ്ങള്‍ക്കു ശേഷം പൊതുജനങ്ങ ള്‍ക്കായി തുറന്നുകൊടുക്കുന്ന സൗദി അറേബ്യയിലെ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നതു സൗദി രാജാവ് ഫൈസലിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സിനിമയായ 'ബോണ്‍ എ കിങ്.'
മാര്‍ച്ചിലാണ് പ്രദര്‍ശനം. ലോര്‍ഡ് കഴ്‌സ ണ്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവരുമായി നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 14ാം വയസ്സില്‍ ഒറ്റയ്ക്ക് ഇംഗ്ലണ്ടില്‍ പോയ സൗദി രാജാവ് ഫൈസല്‍ ബി ന്‍ അബ്ദുല്‍ അസീസിന്റെ ജീവിത കഥയാണു ചിത്രത്തിന്റെ ഇതിവൃത്തം. സൗദി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും നേരിട്ട വെല്ലുവിളികളും ചിത്രത്തില്‍ പറയുന്നു. ഇംഗ്ലണ്ടില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രം ഫെബ്രുവരിയോടെ പൂര്‍ത്തിയാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
സ്പാനിഷ് ഡയറക്ടറായ അഗസ്റ്റി വില്ലറോങാണ് സംവിധായകന്‍. ഹെന്റി ഫൈസര്‍ബെര്‍ട്ട് ആണു തിരക്കഥ.
Next Story

RELATED STORIES

Share it