ബോണക്കാട് മരക്കുരിശ്് തകര്‍ത്ത സംഭവം: സഭകള്‍ സമരത്തിലേക്ക്
BY kasim kzm12 Dec 2017 2:44 AM GMT
kasim kzm12 Dec 2017 2:44 AM GMT
തിരുവനന്തപുരം: ബോണക്കാട് മലമുകളിലെ മരക്കുരിശ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിട്ട് ആഴ്ചകള്‍ പലതു കഴിഞ്ഞിട്ടും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ നിസംഗത പുലര്‍ത്തുന്നതായി ആരോപിച്ചു നെയ്യാറ്റിന്‍കര രൂപതയിലെ സഭകള്‍ 18 മുതല്‍ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുന്നു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തിന്റേതാണു പ്രക്ഷോഭ തീരുമാനം. നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസുകള്‍ 18നു രാവിലെ 10ന് ഉപരോധിച്ചു കൊണ്ടായിരിക്കും പ്രക്ഷോഭത്തിനു തുടക്കമിടുക. ബോണക്കാട് കുരിശുമലയില്‍ മിന്നലേറ്റാണു കുരിശ് തകര്‍ന്നതെന്നു വ്യാജ പ്രചാരണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ബോണക്കാട് കുരിശുമലയില്‍ തീര്‍ഥാടനത്തിനു വിലക്കുണ്ടെന്നു പറഞ്ഞു തടയുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍കെതിരെയും നടപടി സ്വീകരിക്കുക, വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, സിഎസ്ഐ ബിഷപ് റവ. ധര്‍മരാജ് റസാലം, ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ എന്നിവര്‍ അടുത്ത ദിവസങ്ങില്‍ യോഗം ചേര്‍ന്നു കുരിശ് തകര്‍ക്കപ്പെട്ട സംഭവത്തെക്കുറിച്ചു ചര്‍ച്ച നടത്തും.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT