ബോംബ് ഭീഷണി; വിമാനങ്ങളുടെ യാത്ര മുടങ്ങി

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ് വിമാനങ്ങളുടെ യാത്ര ബോംബ് ഭീഷണിമൂലം വൈകി. കാഠ്മണ്ഡുവിലേക്കു പോവാനിരുന്ന വിമാനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതരാണ് ഫോണില്‍ അറിയിച്ചത്. ഇതോടെ 121 യാത്രക്കാരുമായി പറക്കാനിരുന്ന എയര്‍ ഇന്ത്യാ വിമാനവും 122 പേരുണ്ടായിരുന്ന ജെറ്റ് എയര്‍വേസ് വിമാനവും യാത്രക്കാരെ ഇറക്കിയശേഷം വിശദപരിശോധനയ്ക്കായി റണ്‍വേയില്‍ നിന്നു മാറ്റി. യാത്രികരുടെ ലഗേജുകളടക്കം പരിശോധനയ്ക്ക് വിധേയമാക്കി.
Next Story

RELATED STORIES

Share it