ബൈക്ക് യാത്രികരെ ആക്രമിച്ച മദ്യപ സംഘത്തെ നാട്ടുകാര്‍ പോലിസിലേല്പിച്ചു
BY kasim kzm25 Dec 2017 3:53 AM GMT
kasim kzm25 Dec 2017 3:53 AM GMT
അഞ്ചല്‍: വിളക്കു പാറയില്‍ മദ്യപിച്ച് കാറോടിച്ച സംഘം മൂന്ന് ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒന്നോടെ വിളക്കുപാറ ഇടമണ്‍ റോഡിലാണ് സംഭവം നടന്നത്. ഇടമണ്‍ ഭാഗത്തുനിന്ന് വിളക്കുപാറയിലേക്ക് വരികയായിരുന്നന്ന ബൈക്കുകളെ പിന്തുടര്ന്നു വന്ന കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയും കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം ഇറങ്ങി ബൈക്ക് യാത്രകരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തിനു ശേഷം കാറുമായി കടന്ന സംഘം ഓയില്‍പാം എസ്റ്റേറ്റിനുളളില്‍ കയറി ഒളിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ എസ്റ്റേറ്റിനുളളില്‍ നിന്ന് മദ്യപ സംഘത്തെയും കാറും കണ്ടെത്തി. ഓയില്‍ പാം എട്ടാം ബ്ലോക്ക് മെയിന്‍ ഗേറ്റിനു സമീപത്തു നിന്നാണ് മദ്യപ സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. പ്രകോപിതരായ നാട്ടുകാര്‍ ഇവരെ മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരുടെ മര്‍ദ്ദനത്തിനിടെ മൂന്നംഗ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ പിടികൂടിയ കാറിലുണ്ടായിരുന്ന അഞ്ചല്‍ സ്വദേശി ജയസിങ്ങ്, ഏരൂര്‍ നെട്ടയം കോണത്ത് സ്വദേശി സജിമോന്‍ എന്നിവരെ ഏരൂര്‍ പോലിസിന് കൈമാറി. കസ്റ്റഡിയിലെടുത്ത മദ്യപ സംഘത്തെ ഏരൂര്‍ പോലിസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും, മദ്യപസംഘം കാറ് കൊണ്ട് ഇടിച്ചുവീഴ്ത്തി മര്‍ദ്ദിച്ച് പരിക്കേല്പിച്ച ഉറുകുന്ന് സ്വദേശി അജിഷിനേയും മറ്റു ബൈക്ക് യാത്രികരെയും നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒന്നോടെ വിളക്കുപാറ ഇടമണ്‍ റോഡിലാണ് സംഭവം നടന്നത്. ഇടമണ്‍ ഭാഗത്തുനിന്ന് വിളക്കുപാറയിലേക്ക് വരികയായിരുന്നന്ന ബൈക്കുകളെ പിന്തുടര്ന്നു വന്ന കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയും കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം ഇറങ്ങി ബൈക്ക് യാത്രകരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തിനു ശേഷം കാറുമായി കടന്ന സംഘം ഓയില്‍പാം എസ്റ്റേറ്റിനുളളില്‍ കയറി ഒളിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ എസ്റ്റേറ്റിനുളളില്‍ നിന്ന് മദ്യപ സംഘത്തെയും കാറും കണ്ടെത്തി. ഓയില്‍ പാം എട്ടാം ബ്ലോക്ക് മെയിന്‍ ഗേറ്റിനു സമീപത്തു നിന്നാണ് മദ്യപ സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. പ്രകോപിതരായ നാട്ടുകാര്‍ ഇവരെ മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരുടെ മര്‍ദ്ദനത്തിനിടെ മൂന്നംഗ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ പിടികൂടിയ കാറിലുണ്ടായിരുന്ന അഞ്ചല്‍ സ്വദേശി ജയസിങ്ങ്, ഏരൂര്‍ നെട്ടയം കോണത്ത് സ്വദേശി സജിമോന്‍ എന്നിവരെ ഏരൂര്‍ പോലിസിന് കൈമാറി. കസ്റ്റഡിയിലെടുത്ത മദ്യപ സംഘത്തെ ഏരൂര്‍ പോലിസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും, മദ്യപസംഘം കാറ് കൊണ്ട് ഇടിച്ചുവീഴ്ത്തി മര്‍ദ്ദിച്ച് പരിക്കേല്പിച്ച ഉറുകുന്ന് സ്വദേശി അജിഷിനേയും മറ്റു ബൈക്ക് യാത്രികരെയും നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT