Flash News

ബൈക്ക് തകരാറിലായതോടെ സംഘം പിരിഞ്ഞു, അഷ്‌റഫ് വധത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

ബൈക്ക് തകരാറിലായതോടെ സംഘം പിരിഞ്ഞു, അഷ്‌റഫ് വധത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്
X


ഫോട്ടോ കടപ്പാട് : daijiworld.com

മംഗലാപുരം : എസ്ഡിപി ഐ നേതാവ് മുഹമ്മദ് അഷ്‌റഫിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നു. ഒരു മാസം മുന്‍പ് തയ്യാറാക്കിയ തിരക്കഥയനുസരിച്ച് പ്രതികള്‍ നാലു ബൈക്കുകളിലാണ് കൃത്യം നടത്താനെത്തിയതെന്ന് പോലിസ് വെളിപ്പെടുത്തി. മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു നേരത്തേ ലഭിച്ച വിവരം. വാളും കഠാരകളുമായി ബൈക്കുകളില്‍ അഷ്‌റഫിനെ പിന്‍തുടര്‍ന്നെത്തിയ സംഘം കൊല നടത്തിയശേഷം രക്ഷപെടുന്നതിനിടയില്‍ ബൈക്കുകളിലൊന്നിന്റെ ക്ലച്ചിന് തകരാറിലായി. ഇതോടെ സംഘം രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
ഇതിനുശേഷം ഉഡുപ്പിക്കടുത്തുള്ള പഡുബിദ്രിയില്‍ ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പവന്‍കുമാര്‍ എന്ന പുണ്ട, സന്തു എന്ന സന്തോഷ്, ശിവു എന്ന ശിവപ്രസാദ്, രഞ്്ജിത്, അഭി എന്ന അഭിന്‍ റായി എന്നിവരാണ് പിടിയിലായവര്‍. ഇവര്‍ ഇതിനുമുന്‍പും ബണ്ട്വാളിനും സമീപപ്രദേശങ്ങളിലും മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതുള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളാണ്. കേസില്‍ ഇനിയും പിടികിട്ടാത്ത ഭരത് കുംഡേലു, ദിവ്യരാജ് ഷെട്ടി എന്നീ പ്രതികള്‍ ഒരുമാസം മുന്‍പു തയ്യാറാക്കിയ ഗൂഡാലോചനപ്രകാരമാണ് കൊലപാതകം നടന്നത്. തെന്നാണ് വെസ്‌റ്റേണ്‍ റെയഞ്ച് ഐജി ഹരിശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഭരതിനെയും ദിവ്യരാജ് ഷെട്ടിയെയും രണ്ടുദിവസത്തിനകം പിടികൂടാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it