Flash News

ബീഹാര്‍; മോഡിക്കെതിരേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരേ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ശാന്താ കുമാര്‍, അരുണ്‍ ഷൂരി  എന്നിവരാണ് ബി.ജെ.പിയുടെ നിലവിലെ നേതൃത്വത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്താണ് പാര്‍ട്ടിക്കെതിരേ നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ട്ടി നിര്‍ജീവമായതാണ് തോല്‍വിക്കു കാരണമെന്ന് നേതാക്കള്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കുറ്റപ്പെടുത്തി. തോല്‍വിയുടെ കാരണം കണ്ടെത്തണം. തോല്‍വിക്കു എല്ലാവരും ഉത്തരവാദികളാണെന്ന് പാര്‍ട്ടി പറയുന്നു.  ഉത്തരവാദികളായവര്‍ തോല്‍വിയുടെ അന്വേഷണം നടത്തരുത്. ഡല്‍ഹി തോല്‍വിയില്‍ നിന്ന് പാര്‍ട്ടി പാഠം പഠിച്ചില്ല. പാര്‍ട്ടിയില്‍ അമിത വിധേയത്വം കാണിക്കുന്നവരുടെ കൈയിലാണ് പാര്‍ട്ടിയെന്നും യോഗം കുറ്റപ്പെടുത്തി. അമിത് ഷായുടെ നേതൃത്വത്തിനെതിരേയും നേതാക്കള്‍ ശബ്ദിച്ചു. നേതാക്കന്‍മാര്‍ ഒപ്പുവച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കി.
Next Story

RELATED STORIES

Share it