Flash News

ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണമെന്ന് സന്ന്യാസിനി



പനാജി: പദവിയുടെ പ്രതീകം എന്നനിലയില്‍ ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണമെന്നു സനാതന ധര്‍മപ്രചാര്‍ സേവാസമിതി അധ്യക്ഷ സന്ന്യാസിനി സരസ്വതി. ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് അടങ്ങുന്ന 21 രാജ്യങ്ങളില്‍ നിന്നുമെത്തിയ 130 ഹിന്ദുസംഘടനാ പ്രതിനിധികളുടെ സമ്മേളനത്തിലാണ് അവര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദുക്കള്‍ ആയുധങ്ങള്‍ സംഭരിച്ചില്ലെങ്കില്‍ ഭാവിയില്ലാതാവും. ഭാരതം എല്ലാ ദിക്കുകളില്‍ നിന്നും ഭീഷണി നേരിടുന്നു. അമര്‍നാഥ് തീര്‍ത്ഥാടനകേന്ദ്രം ഒഴിവാക്കിക്കൊണ്ട് കശ്മീരിനെ സ്വതന്ത്രമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി. അതേസമയം സന്ന്യാസിനിയുടെ വിവാദ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സരസ്വതിയും രംഗത്തെത്തി.
Next Story

RELATED STORIES

Share it