ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി
BY kasim kzm7 Oct 2018 1:47 AM GMT
kasim kzm7 Oct 2018 1:47 AM GMT
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 20 വരെ നീട്ടി. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് ബിഷപ്പിനെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഉടന്‍ തന്നെ ജഡ്ജി കേസ് വിളിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചെങ്കിലും പരാതിയൊന്നുമില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി.
പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലും പ്രതിഭാഗം ജാമ്യാപേക്ഷ നല്കാതിരുന്നതിനാലും റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടുന്നതായി മജിസ്ട്രേറ്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫ്രാങ്കോയെ പാലാ സബ് ജയിലിലേക്കു മടക്കിക്കൊണ്ടുപോയി. 20നു വീണ്ടും ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കണം. അതേസമയം, തിങ്കളാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്.
രണ്ടുദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷം കഴിഞ്ഞ മാസം 24നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലിസും കോടതിയില്‍ വാദിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന വാദമാവും ഇനി പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തുക.
അതിനിടെ, ബിഷപ്പിനെതിരേ പരാതി നല്കിയ കന്യാസ്ത്രീക്കൊപ്പമുള്ള സഹപ്രവര്‍ത്തകരുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കോടതികള്‍ രേഖപ്പെടുത്തിയിരുന്നു. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് രഹസ്യമൊഴി രേഖപ്പെടുത്താനായി പോലിസ് കോടതിയെ സമീപിച്ചത്.
പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലും പ്രതിഭാഗം ജാമ്യാപേക്ഷ നല്കാതിരുന്നതിനാലും റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടുന്നതായി മജിസ്ട്രേറ്റ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫ്രാങ്കോയെ പാലാ സബ് ജയിലിലേക്കു മടക്കിക്കൊണ്ടുപോയി. 20നു വീണ്ടും ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കണം. അതേസമയം, തിങ്കളാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്.
രണ്ടുദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷം കഴിഞ്ഞ മാസം 24നാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലിസും കോടതിയില്‍ വാദിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന വാദമാവും ഇനി പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തുക.
അതിനിടെ, ബിഷപ്പിനെതിരേ പരാതി നല്കിയ കന്യാസ്ത്രീക്കൊപ്പമുള്ള സഹപ്രവര്‍ത്തകരുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസങ്ങളിലായി വിവിധ കോടതികള്‍ രേഖപ്പെടുത്തിയിരുന്നു. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് രഹസ്യമൊഴി രേഖപ്പെടുത്താനായി പോലിസ് കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT