Kollam Local

ബിയര്‍ പാര്‍ലറിന് മുന്നിലെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

കൊല്ലം: ബിയര്‍ പാര്‍ലറിന് മുന്നില്‍ കാറ് മാറ്റിയിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. പള്ളിത്തോട്ടം സ്വദേശികളായ ഷഫിന്‍(24), ടിറ്റു(24), ഇര്‍ഷാദ്(24), അലിമോന്‍(23) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് സി ഐ വി എസ് പ്രദീപ്കുമാര്‍, എസ് ഐ രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം തുരുത്തിയില്‍ പുരയിടത്തില്‍ സെബാസ്റ്റ്യന്റെ മകന്‍ സിജോ സെബാസ്റ്റ്യന്‍ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ബിയര്‍ പാര്‍ലറിന് മുന്നിലായിരുന്നു സംഭവം.

കൊല്ലം പൂരം കഴിഞ്ഞ് പാര്‍ലറിലെത്തിയ സിജോ അവിടെവച്ച് സുഹൃത്തായ ടിറ്റുവുമായി സംസാരിച്ചു നില്‍ക്കവെ ടിറ്റുവിന്റെ നാല് പരിചയക്കാര്‍ ഇന്നോവ കാറില്‍ എത്തി. ഇവരെ ടിറ്റ സിജോയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ആറു പേരും തമ്മില്‍ സൗഹാര്‍ദ്ദപരമായി സംസാരിച്ച ശേഷം നാലംഗ സംഘം ബിയര്‍ പാര്‍ലറില്‍ കയറി. ഇവര്‍ തിരികെ വന്നപ്പോള്‍ കാറെടുക്കാന്‍ സിജോയുടെ ബൈക്ക് മൂലം തടസം വന്നു. ഇതോടെ നാലംഗസംഘത്തിലെ പള്ളിത്തോട്ടം സ്വദേശിയായ യുവാവ് സിജോയ്ക്ക് നേരെ കയര്‍ത്തു. ഇതേച്ചൊല്ലി സിജോ അവരുമായി വഴക്കായി. വാക്കുതര്‍ക്കത്തിനിടെ നാലംഗ സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it