palakkad local

ബിജെപി യാത്ര നടത്തിയത് കേരളത്തെ കലാപഭൂമിയാക്കാന്‍ : കോടിയേരി



പട്ടാമ്പി/ആനക്കര: കേരളത്തെ കലാപഭൂമിയാക്കാനാണ് ബിജെപി ജനരക്ഷായാത്ര നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍. കേരളത്തിന് പുറത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോ രക്ഷയാണെന്നും കേരളത്തില്‍ മാത്രമാണ് ജനരക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജനജാഗ്രതാ ജാഥക്ക് കൂറ്റനാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. പി ടി ഹംസ അധ്യക്ഷതവഹിച്ചു. വി കെ ചന്ദ്രന്‍, സ്‌ക്കറിയ തോമസ്, പി കെ രാജന്‍, എം ചന്ദ്രന്‍, പി മമ്മിക്കുട്ടി, ടി കെ നാരായണദാസ്, സി കെ രാജേന്ദ്രന്‍, റസാഖ് മൗലവി, കെ പി സുരേഷ് രാജ്, ശിവപ്രകാശ് സംസാരിച്ചു.നേരത്തെ ജില്ലാ അതിര്‍ത്തിയായ വിളയൂരിലെ പുലാമന്തോളില്‍ ജാഥയെ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണിയുടെ നേതൃത്വത്തില്‍ മേലെപട്ടാമ്പിയിലേക്ക് സ്വീകരിച്ചാനയിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ്, സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, കെ ആര്‍ ഗോപിനാഥ്, എ ശിവപ്രകാശ്, ശ്രീകുമാര്‍, അഡ്വ. മുരുകദാസ്, എം സുഗതന്‍, മുരളി താരേക്കാട്, എംഎല്‍എ മാരായ മുഹമ്മദ് മുഹ്‌സിന്‍, പി ഉണ്ണി നേതൃത്വം നല്‍കി. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരിയിലെ സ്വീകരണത്തിന് ശേഷം ഒറ്റപ്പാലത്ത് സമാപന സമ്മേളനവും നടന്നു. ഇടതുപക്ഷ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് കേരളത്തിലെത്തിയ തൊഴിലില്ലാത്ത അന്യസംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം ഒറ്റപ്പാലത്ത് പറഞ്ഞു. ബിജെപി നടത്തിയ റോഡ്‌ഷോകള്‍ കേരള വികസനം എന്തെന്ന് അവര്‍ക്ക് അറിയുന്നതിന് ഉപകരിച്ചു. അത് അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പറഞ്ഞു മനസ്സിലാക്കിയെന്നാണ് കരുതുന്നതെന്നും കോടിയേരി പരിഹസിച്ചു.സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം  വിജയന്‍ കുനിശ്ശേരി അധ്യക്ഷതവഹിച്ചു. സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരി, ടി എം ജോയി (ജനതാദള്‍ എസ്), സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഇന്നു രാവിലെ 10.00ന് മണ്ണാര്‍ക്കാട്, വൈകിട്ട് 3.00ന് കോങ്ങാട് ടൗണ്‍, 4.00ന് പുതുശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം യാത്ര വൈകിട്ട് അഞ്ചിന് പാലക്കാട് നഗരത്തില്‍ സമാപിക്കും.
Next Story

RELATED STORIES

Share it