kannur local

ബിജെപി ഓഫിസുകളും വീടുകളും ആക്രമിച്ചു

കണ്ണൂര്‍: ആഹ്ലാദപ്രകടനത്തിനിടെ പലയിടത്തും ബിജെപി ഓഫിസുകളും പ്രവര്‍ത്തകരും വീടുകളും ആക്രമിച്ചു. മുണ്ടേരി കാനച്ചേരിയില്‍ വലിയപറമ്പില്‍ വിമലയെയും മകന്‍ ഷിമിലിനെയും സിപിഎമ്മുകാര്‍ വീട്ടില്‍ കയറി ആക്രമിച്ചു. ടിവിയുള്‍പ്പടെയുള്ള നശിപ്പിച്ചു.
അഴീക്കോട് മണലില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രനിലിന്റെ വീട് തകര്‍ത്തു. ആര്‍എസ്എസ് പ്രവര്‍ത്തകരായ റനില്‍, അഖില്‍ എന്നിവര്‍ക്കു മര്‍ദ്ദനമേറ്റു. ഇവരുടെ ബൈക്ക് തകര്‍ത്തു. പന്നേന്‍പാറ ചാക്കാട്ടെ പീടികയില്‍ ദേശസേവാസംഘം ഓഫിസും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജിംനേഷ്യവും സിപിഎമ്മുകാര്‍ തകര്‍ത്തു. നാറാത്ത് മാരാര്‍ജിമന്ദിരത്തിനു നേരെയും ആക്രമണമുണ്ടായി. പയ്യന്നൂര്‍ കോറോത്ത് കെ വി റജിനു മര്‍ദ്ദനമേറ്റു. വലതു കൈ ഒടിഞ്ഞ നിലയിലാണ്. പന്തക്കലിനു സമീപം വയലില്‍ പീടികയില്‍ നവോദയം വായനശാല തകര്‍ത്തു. മേലൂരില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് കുറുമാത്തൂര്‍ പഞ്ചായത്തിലെ മഴൂരില്‍ ബിജെപി ഓഫിസായ മാരാര്‍ജി മന്ദിരത്തിനു നേരെ അതിക്രമമുണ്ടായി.
Next Story

RELATED STORIES

Share it