ബിജെപി എംപി സാക്ഷി മഹാരാജ്  പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ചെന്ന് ആരോപണം

ന്യൂഡല്‍ഹി: നിരവധി പേരുടെ മുന്നില്‍ വച്ച് ബിജെപി എംപി സാക്ഷി മഹാരാജ് പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ചെന്ന് ആരോപണം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം. ബിജെപി പ്രവര്‍ത്തകനായ മെയ്ദാന്‍ സിങിന്റെ വീട്ടില്‍ പോലിസ് നടത്തിയ റെയ്ഡില്‍ ഈ പെണ്‍കുട്ടി അടക്കമുള്ള കുടുംബാംഗങ്ങള്‍ക്കു പരിക്കേറ്റിരുന്നു. മര്‍ദ്ദനമേറ്റ കുടുംബത്തെ സാക്ഷി മഹാരാജ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വിവാദ സംഭവം. വീഡിയോയില്‍, അനുയായികള്‍ക്കു സമീപം ഇരിക്കുന്ന സാക്ഷി മഹാരാജ് ഒരു കൂട്ടം സ്ത്രീകളോടു സംസാരിക്കുന്നതും മറ്റൊരു സ്ത്രീ പെണ്‍കുട്ടിയുടെ ജീന്‍സ് അഴിച്ച് പരിക്കു കാണിക്കുന്നതും വ്യക്തമാണ്.
വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സാക്ഷി മഹാരാജ് പെണ്‍കുട്ടിയുടെ ജീന്‍സ് അഴിപ്പിച്ചുവെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, സാക്ഷി മഹാരാജ് പറഞ്ഞിട്ടല്ല, പെണ്‍കുട്ടി സ്വമേധയാ ജീന്‍സ് അഴിക്കുകയായിരുന്നുവെന്ന മറുവാദവും ഉയരുന്നുണ്ട്.
ഇതേസമയം റെയ്ഡിനെക്കുറിച്ചും മര്‍ദ്ദനത്തെക്കുറിച്ചും പോലിസ് കൃത്യമായി അന്വേഷിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വെടിവയ്ക്കുമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവനയും വിവാദമായി. വിവാദ പ്രസ്താവനയില്‍ സാക്ഷി മഹാരാജിനെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it