ബിജെപി അക്കൗണ്ട് തുറക്കില്ല: ആന്റണി; തുറന്നാല്‍ ഉത്തരവാദിത്തം യുഡിഎഫിനെന്ന് യെച്ചൂരി 

തിരുവനന്തപുരം: പ്രചാരണത്തില്‍ പ്രധാനമന്ത്രി സജീവമായിരുന്നെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മോദി ഇഫക്റ്റ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഫലം വരുമ്പോള്‍ ബിജെപിക്ക് പൂജ്യം ബാലന്‍സ് അക്കൗണ്ട് മാത്രമായിരിക്കും. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫും എല്‍ഡിഎഫും തമ്മിലാണു പ്രധാന മല്‍സരം.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫ്-ബിജെപി മല്‍സരം നടക്കുന്നത്.ബിഡിജെഎസ് സഖ്യം ഇരുകൂട്ടര്‍ക്കും നഷ്ടമുണ്ടാക്കില്ല. കഴിഞ്ഞ തവണത്തേതിനെക്കാള്‍ മികച്ച പ്രകടനം യുഡിഎഫ് കാഴ്ചവയ്ക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും തുറന്നാല്‍ ഉത്തരവാദിത്തം യുഡിഎഫിനാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫ് അടിയുറച്ച നിലപാടെടുക്കുന്നതു കൊണ്ടാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്തത്. ഈ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരേ എല്‍ഡിഎഫ് ശക്തമായി പോരാടും.
Next Story

RELATED STORIES

Share it