ബിജെപിയുമായി സഖ്യത്തിന് തയ്യാറെന്ന് എജിപി

ന്യൂഡല്‍ഹി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് എജിപി (അസം ഗണ പരിഷത്) നേതാവ് പ്രഫുല്ല കുമാര്‍ മഹന്ത. കോണ്‍ഗ്രസ്സുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയിട്ടില്ല. എന്നാല്‍, ബിജെപിയില്‍ നിന്ന് വ്യക്തമായ നിര്‍ദേശം വരുന്നുവെങ്കില്‍ പാര്‍ട്ടി ഇക്കാര്യം പരിഗണിക്കും. അസമിലെ ചെറുകക്ഷികളുമായി എജിപി ചര്‍ച്ച നടത്തിവരികയാണ്. മറ്റു കക്ഷികളുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയുമായി വെള്ളിയാഴ്ച മഹന്ത ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. സൗഹൃദ സന്ദര്‍ശനമെന്ന നിലയിലാണ് അദ്വാനിയെ കണ്ടെതെന്നാണ് മഹന്ത പറഞ്ഞത്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എജെപിയും സഖ്യമായിട്ടാണ് മത്സരിച്ചിരുന്നത്. അന്ന് ബിജെപി നാല് സീറ്റും എജിപി ഒരു സീറ്റും നേടിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എജിപിക്ക് സീറ്റൊന്നും കിട്ടിയില്ല.
Next Story

RELATED STORIES

Share it