ബിജെപിക്കു നിര്‍ണായകമായ കൈരാനയിലെ ഫലവും ഇന്നറിയാം
BY sruthi srt31 May 2018 2:56 AM GMT
X
sruthi srt31 May 2018 2:56 AM GMT
ന്യൂഡല്‍ഹി: ബിജെപിക്ക് നിര്‍ണായകമായ ഉത്തര്‍പ്രദേശിലെ കൈരാനയിലും മഹാരാഷ്ട്രയിലെ പല്‍ഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. കര്‍ണാടകയിലെ ആര് ആര് നഗറിലെയടക്കം 9 നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ ഇന്നാണ്.
കൈരാനയും പല്‍ഘറും കൂടാതെ ബാന്ദ്ര ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നു.
ഗോരഖ്പൂരിലും ഫൂല്‍പൂരിലും തിരിച്ചടി നേരിട്ട ബിജെപിക്ക് കൈരാന അഭിമാനപ്രശ്നമാണ്. രണ്ടിടത്തും എസ്പിബിഎസ്പി കക്ഷികളുമായി ചേരാതെ തനിച്ചുനിന്ന കോണ്‍ഗ്രസ്സും ഇത്തവണ പാഠം പഠിച്ചിരിക്കുന്നു. കൈരാന ലോക്സഭാ, നൂര്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ യഥാക്രമം ആര്‍എല്‍ഡി, എസ്പി സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സും ബിഎസ്പിയും മാത്രമല്ല, എഎപിയും പിന്തുണയ്ക്കുന്നു. കൈരാനയിലെ 17 ലക്ഷത്തോളം വോട്ടര്‍മാരില്‍ 5.5 ലക്ഷം മുസ്ലിംകളും 1.5 ലക്ഷം ജാട്ടുകളുമാണ്.
2.5 ലക്ഷം വരുന്ന ദലിതുകളില്‍ ഏറെയും പരമ്പരാഗതമായി ബിഎസ്പിയെ പിന്തുണയ്ക്കുന്ന യാദവരാണ്. ബിജെപി എംപി ഹുക്കും സിങിന്റെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകള്‍ പ്രതീക്ഷിച്ച് മകള്‍ മൃഗങ്ക സിങിനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.
2017ല്‍ കൈരാന നിയമസഭാ സീറ്റില്‍ എസ്പി സ്ഥാനാര്‍ഥിയോട് മൃഗങ്ക പരാജയപ്പെട്ടിരുന്നു. തബസും ഹസന് 2009ല്‍ ബിഎസ്പി ടിക്കറ്റില്‍ കൈരാനയില്‍ നിന്നു ബിജെപിയുടെ ഹുക്കും സിങിനെ തോല്‍പ്പിച്ചാണ് എംപിയായത്. ഇത്തവണ ആര്‍എല്‍ഡി ടിക്കറ്റില്‍ മല്‍സരിക്കുമ്പോള്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പിന്തുണയ്ക്കൊപ്പം മുസ്ലിം വോട്ട് ഭിന്നിപ്പിക്കുമായിരുന്ന ലോക്ദള്‍ സ്ഥാനാര്‍ഥിയുടെ പിന്മാറ്റം കൂടിയാവുമ്പോള്‍ തബസുമിന് വിജയപ്രതീക്ഷ ഏറുന്നു. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും വികസനം കാണുന്ന മുസ്ലിം വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം തന്നെ പിന്തുണയ്ക്കുമെന്നാണ് സ്ഥാനാര്‍ഥി മൃഗങ്ക സിങിന്റെ പ്രതീക്ഷ.
കൈരാനയും പല്‍ഘറും കൂടാതെ ബാന്ദ്ര ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കും തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നു.
ഗോരഖ്പൂരിലും ഫൂല്‍പൂരിലും തിരിച്ചടി നേരിട്ട ബിജെപിക്ക് കൈരാന അഭിമാനപ്രശ്നമാണ്. രണ്ടിടത്തും എസ്പിബിഎസ്പി കക്ഷികളുമായി ചേരാതെ തനിച്ചുനിന്ന കോണ്‍ഗ്രസ്സും ഇത്തവണ പാഠം പഠിച്ചിരിക്കുന്നു. കൈരാന ലോക്സഭാ, നൂര്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ യഥാക്രമം ആര്‍എല്‍ഡി, എസ്പി സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സും ബിഎസ്പിയും മാത്രമല്ല, എഎപിയും പിന്തുണയ്ക്കുന്നു. കൈരാനയിലെ 17 ലക്ഷത്തോളം വോട്ടര്‍മാരില്‍ 5.5 ലക്ഷം മുസ്ലിംകളും 1.5 ലക്ഷം ജാട്ടുകളുമാണ്.
2.5 ലക്ഷം വരുന്ന ദലിതുകളില്‍ ഏറെയും പരമ്പരാഗതമായി ബിഎസ്പിയെ പിന്തുണയ്ക്കുന്ന യാദവരാണ്. ബിജെപി എംപി ഹുക്കും സിങിന്റെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകള്‍ പ്രതീക്ഷിച്ച് മകള്‍ മൃഗങ്ക സിങിനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.
2017ല്‍ കൈരാന നിയമസഭാ സീറ്റില്‍ എസ്പി സ്ഥാനാര്‍ഥിയോട് മൃഗങ്ക പരാജയപ്പെട്ടിരുന്നു. തബസും ഹസന് 2009ല്‍ ബിഎസ്പി ടിക്കറ്റില്‍ കൈരാനയില്‍ നിന്നു ബിജെപിയുടെ ഹുക്കും സിങിനെ തോല്‍പ്പിച്ചാണ് എംപിയായത്. ഇത്തവണ ആര്‍എല്‍ഡി ടിക്കറ്റില്‍ മല്‍സരിക്കുമ്പോള്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പിന്തുണയ്ക്കൊപ്പം മുസ്ലിം വോട്ട് ഭിന്നിപ്പിക്കുമായിരുന്ന ലോക്ദള്‍ സ്ഥാനാര്‍ഥിയുടെ പിന്മാറ്റം കൂടിയാവുമ്പോള്‍ തബസുമിന് വിജയപ്രതീക്ഷ ഏറുന്നു. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും വികസനം കാണുന്ന മുസ്ലിം വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം തന്നെ പിന്തുണയ്ക്കുമെന്നാണ് സ്ഥാനാര്‍ഥി മൃഗങ്ക സിങിന്റെ പ്രതീക്ഷ.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT