ബിജെപിക്കും ശിവസേനയ്ക്കും രണ്ട് സീറ്റ് വീതം, എന്‍സിപിക്ക് ഒരു സിറ്റ്

മുബൈ: മഹാരാഷ്ട്ര എംഎല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപിക്കും  ശിവസേനയ്ക്കും രണ്ട് സീറ്റ് വീതം ലഭിച്ചു. എന്‍സിപി തങ്ങളുടെ നിലവിലുള്ള സീറ്റ് നിലനിര്‍ത്തി. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ പ്രവിന്‍ പോട്ട് ബിജെപിക്ക് വേണ്ടി അമരാവതി തദ്ദേശ കൗണ്‍സില്‍ സീറ്റ് നിലനിര്‍ത്തിയപ്പോള്‍, ശിവസേനയും തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കി.
മല്‍സരിച്ച 3 സീറ്റുകളില്‍ രണ്ടെണ്ണത്തിലും ശിവസേന വിജയിച്ചു. മഹാരാഷ്ട്ര ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലെ 5 തദ്ദേശ കൗണ്‍സിലിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ബുധനാഴ്ചയാണ് വോട്ടെണ്ണല്‍ നടന്നത്.
ഭരണകക്ഷിയായ ബിജെപിയും ശിവസേനയും സഖ്യ കക്ഷിയായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷമായ എന്‍സിപിയും കോണ്‍ഗ്രസ്സും തമ്മിലും തിരഞ്ഞെടുപ്പ് സഖ്യമുണ്ടായിരുന്നു. അമരാവതിയെ കൂടാതെ ഗഡ്ചിറോളി-വര്‍ദ-ചന്ദ്രപൂര്‍ തദ്ദേശ കൗണ്‍സില്‍ സീറ്റാണ് ബിജെപി നേടിയത്.
Next Story

RELATED STORIES

Share it