ബാഹുബലി മികച്ച ചിത്രം; ബച്ചന്‍ നടന്‍, കങ്കണ നടി

സ്വന്തം  പ്രതിനിധിന്യൂഡല്‍ഹി: 63ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിനിമാസൗഹൃദ സംസ്ഥാനമെന്ന പ്രത്യേക പരാമര്‍ശത്തോടൊപ്പം 10 പുരസ്‌കാരങ്ങള്‍ കേരളം സ്വന്തമാക്കി. ഫീച്ചര്‍ വിഭാഗത്തില്‍ ഏഴും ഇതരവിഭാഗത്തില്‍ മൂന്നും അവാര്‍ഡുകളാണ് മലയാള സിനിമയെ തേടിയെത്തിയത്. എ എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയാണ് ഏറ്റവും മികച്ച ചിത്രം. ഹിന്ദി ചിത്രമായ പിക്കുവിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ മികച്ച അഭിനയത്തിന് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സലിം അഹ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പത്തേമാരിയാണു മികച്ച മലയാളചിത്രം. സുസു സുധി വാല്‍മീകത്തിലെയും ലുക്ക ചുപ്പിയിലെയും അഭിനയത്തിന് ജയസൂര്യ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. ബെന്നിലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വി കെ പ്രകാശിന്റെ നിര്‍ണായകമാണു മികച്ച സാമൂഹികപ്രതിബന്ധതയുള്ള ചിത്രം. ഡോ. ബിജു സംവിധാനം ചെയ്ത എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം പറയുന്ന വലിയ ചിറകുള്ള പക്ഷി മികച്ച പരിസ്ഥിതി ചിത്രമായി. എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്ന് കാത്തിരുന്ന്... എന്ന ഗാനം ചിട്ടപ്പെടുത്തിയ എം ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനായി. വിനോദ് മങ്കരയുടെ പ്രിയമാനസമാണ് മികച്ച സംസ്‌കൃത ചിത്രം.ക്രിസ്‌റ്റോ ടോമി (മികച്ച ഹൃസ്വചിത്രം, നീലന്‍ (മികച്ച ഡോക്യുമെന്ററി), പ്രഫ. അലിയാര്‍ (വിവരണം) എന്നിവയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. മികച്ച സ്‌പെഷ്യല്‍ എഫക്ട് ചിത്രവും ബാഹുബലി നേടി. ബജ്‌റംഗി ഭായിജാനാണ് മികച്ച ജനപ്രിയചിത്രം. ദം ലഗാകെ ഹായിഷ മികച്ച ഹിന്ദി ചിത്രവും. ബജ്‌റാവോ മസ്താനി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലിയാണു മികച്ച സംവിധായകന്‍. മാസാനിലൂടെ നീരജ് ഗെയ്‌വാന്‍ മികച്ച നവാഗത സംവിധായകനായി. തുരന്തോയാണ് മികച്ച കുട്ടികളുടെ ചിത്രം. ഇളയരാജ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള (താരായ് തപ്പാതായ്) അവാര്‍ഡ് നേടി. വൈശാറാണിയാണ് മികച്ച തമിഴ് ചിത്രം. സിനിമാസൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it