ബാലികയെ ഭീഷണിപ്പെടുത്തിയ കേസ്: റെമോ ഫെര്‍ണാണ്ടസ് തിരിച്ചെത്തി

പനാജി: ബാലികയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പോപ്പ് ഗായകന്‍ റെമോ ഫെര്‍ണാണ്ടസ് വിദേശപര്യടനം കഴിഞ്ഞ് ഗോവയില്‍ തിരിച്ചെത്തി. കേസില്‍ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവ കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
ഫെര്‍ണാണ്ടസിന്റെ മകന്‍ ജോനന്‍ ഓടിച്ച കാര്‍ തട്ടി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലികയെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. ഡിസംബര്‍ ഏഴിനാണ് ഫെര്‍ണാണ്ടസ് യൂറോപ്പ് പര്യടനത്തിനു പുറപ്പെട്ടത്. ഫെര്‍ണാണ്ടസിന്റെ ജാമ്യഹരജി ജസ്റ്റിസ് വന്ദന ടെന്‍ഡുല്‍കര്‍ ഇന്നലെ പരിഗണിച്ചു. കോടതി പോലിസിന്റെ പ്രതികരണം ആരാഞ്ഞിട്ടുണ്ട്.
കേസില്‍ തന്നെ കുടുക്കിയതാണെന്നാണ് ഫെര്‍ണാണ്ടസിന്റെ വാദം. അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി തന്നോട് മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ തയ്യാറാണെന്നു താന്‍ അറിയിച്ചതായും ഫെര്‍ണാണ്ടസ് പറഞ്ഞു. ഗോവക്കാരനായ ഫെര്‍ണാണ്ടസിന് പോര്‍ച്ചുഗീസ് പൗരത്വവുമുണ്ട്.
Next Story

RELATED STORIES

Share it