ബാലികയെ ബലാല്‍സംഗം ചെയ്ത ഗോവാ മുന്‍മന്ത്രി അറസ്റ്റില്‍; പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍

പനാജി: മാതാവില്‍ നിന്ന് 50 ലക്ഷം രൂപ വില കൊടുത്തു വാങ്ങിയ 16കാരിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് മുന്‍ ഗോവ വിദ്യാഭ്യാസ മന്ത്രി അറ്റനാസിയോ മോണ്‍സെറാട്ടയെ പോലിസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിയ എംഎല്‍എയാണ് ഇദ്ദേഹം. മോണ്‍സെറാട്ടയെ അറസ്റ്റ് ചെയ്ത വിവരം പോലിസ് സൂപ്രണ്ട് കാര്‍ത്തിക് കശ്യപാണ് അറിയിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ റോസിഫെറോസ് എന്ന മറ്റൊരു സ്ത്രീയെ പോലിസ് അന്വേഷിച്ചുവരുകയാണ്. ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായ മോണ്‍സെറാട്ടയെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് തന്നെ മാതാവ് മറ്റൊരു സ്ത്രീ മുഖേന 50 ലക്ഷം രൂപയ്ക്ക് മുന്‍മന്ത്രിക്കു വിറ്റതെന്നും അതിനുശേഷം തന്നെ മയക്കി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലിസ് പെണ്‍കുട്ടിയുടെയും 10 സാക്ഷികളുടെയും മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, തനിക്കെതിരേയുള്ള പരാതി വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും അതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മോണ്‍സെറാട്ടെ പറഞ്ഞു. തന്റെ ഹാള്‍മാര്‍ക്ക് ഷോറൂമിലെ ജോലിക്കു വേണ്ടിയാണ് പെണ്‍കുട്ടിയെ മാതാപിതാക്കളില്‍ നിന്നു പ്രതിഫലം നല്‍കി സ്വീകരിച്ചതെന്നും പിന്നീട് മോഷണക്കുറ്റത്തിന് പെണ്‍കുട്ടിയെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it